ഉരുക്കുവടം പൊട്ടി: നിർത്തിയ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു
ഉരുക്കുവടം പൊട്ടി: നിർത്തിയ വൈദ്യുതി  ഉത്പാദനം പുനരാരംഭിച്ചു
Wednesday, November 22, 2017 2:32 PM IST
അടിമാലി: ഉരുക്കുവടം പൊട്ടി ടണൽ മുഖത്തെ ഇൻടേക്ക് ഷട്ടർ അടഞ്ഞ് വൈദ്യുതി ഉൽപാദനം നിർത്തിയ വൈദ്യുതി നിലയങ്ങളിൽ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു. എറണാകുളത്തുനിന്ന് എത്തിയ നീൽ ഡൈവഴ്സ് എന്ന സ്വകാര്യ മുങ്ങൽ വിദഗ്ധരുടെ സംഘവും നാട്ടുകാരുംചേർന്ന് ഷട്ടറിന്‍റെ വടം പൊട്ടിയ ഭാഗം ആദ്യം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ശ്രമം രാത്രി വൈകിയാണു പൂർത്തിയാക്കിയത്.

ഇന്നലെ പുലർച്ചെ മുതൽ നേര്യമംഗലം പവർഹൗസിന്‍റെ പ്രവർത്തനം തുടങ്ങി. ഇന്നലെ പുലർച്ചെ കല്ലാർകൂട്ടി ഡാമിന്‍റെ ജലനിരപ്പ് 455 അടിയായി ഉയർന്നിരുന്നു. പവർ ഹൗസ് പ്രവർത്തനം പുനരാരംഭിച്ചതോടെ ജലനിരപ്പ് താഴ്ന്നു.

ഇന്നലെ രാവിലെമുതൽ പന്നിയാർ, ചെങ്കുളം പവർ ഹൗസുകളും പ്രവർത്തനം തുടങ്ങി. ചെങ്കുളം, പന്നിയാർ പവർ ഹൗസുകളിൽനിന്നും ഉത്പാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളം പന്നിയാർ പുഴയിലേക്കാണ് എത്തുന്നത്. അവിടെനിന്ന് ഈ വെള്ളം കല്ലാർകൂട്ടി ഡാമിൽ എത്തുകയും ഡാം നിറഞ്ഞുകവിയുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് രണ്ടു പവർ ഹൗസുകളുടെ പ്രവർത്തനം ചൊവ്വാഴ്ച നിർത്തിയത്.


അഞ്ചു വർഷം മുൻപ് പെൻസ്റ്റോക്ക് പൈപ്പിന്‍റെ അറ്റകുറ്റപ്പണി നടത്താനായി ടണൽമുഖത്തെ ഷട്ടർ താഴ്ത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, ഷട്ടർ താഴ്ന്നില്ല. പിന്നീട് ഡാം വറ്റിച്ചാണ് ടണൽ പരിശോധിച്ചത്. അന്നു നടത്തിയ പരിശോധനയിൽ ഷട്ടർ തുരുന്പെടുത്തതാണു കാരണമെന്നു കണ്ടെത്തി. അന്നു ചെറിയതോതിൽ മാത്രമാണ് ഷട്ടറിന്‍റെ തകരാർ പരിഹരിച്ചത്. ഇതിനു ശേഷം ഷട്ടറുകളുടെ സുരക്ഷയ്ക്കായി യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നതിനു തെളിവാണ് ചൊവ്വാഴ്ച ഉരുക്കുവടം പൊട്ടിവീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.