മാർ മാത്യു വട്ടക്കുഴിയുടെ ചരമവാർഷികം ആചരിച്ചു
മാർ മാത്യു വട്ടക്കുഴിയുടെ ചരമവാർഷികം ആചരിച്ചു
Wednesday, November 22, 2017 2:32 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാൻ മാർ മാത്യു വട്ടക്കുഴിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. സെന്‍റ് ഡോമിനിക്സ് കത്തീഡ്രലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ പാലാ രൂപത മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ മുഖ്യകാർമികനായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

വിശുദ്ധ കുർബാന മധ്യേ വചനസന്ദേശത്തിൽ മാർ മാത്യു വട്ടക്കുഴി പിതാവിന്‍റെ ആത്മീയ ദർശനങ്ങളെ മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു. രൂപതയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ലാളിത്യവും കൃത്യനിഷ്ഠയും തീക്ഷ്ണതയും വട്ടക്കുഴി പിതാവിന്‍റെ ജീവിത മുദ്രയായിരുന്നുവെന്ന് മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു. സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ ഒപ്പീസ് ചൊല്ലി. മഹാജൂബിലി ഹാളിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുസ്മരണാ പ്രാർഥന നടത്തി.


മാർ മാത്യു വട്ടക്കുഴിയുടെ ഓർമയ്ക്ക് ചിറക്കടവ് പടനിലം ഇടവകയിൽ പണിത് ദാനമായി നൽകുന്ന വീടിന്‍റെ വെഞ്ചരിപ്പും താക്കോൽദാനവും മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.