ശശീന്ദ്രനു മന്ത്രിയാകാൻ വഴിയൊരുങ്ങുന്നു
ശശീന്ദ്രനു മന്ത്രിയാകാൻ വഴിയൊരുങ്ങുന്നു
Wednesday, November 22, 2017 2:13 PM IST
തിരുവനന്തപുരം: ഹണി ട്രാപ്പിൽപ്പെട്ടു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന എ.കെ.ശശീന്ദ്രനു വീണ്ടും മന്ത്രിസഭയിലെത്താനുള്ള പച്ചക്കൊടി കാട്ടി സിപിഎമ്മും സിപിഐയും. ശശീന്ദ്രനെ കുടുക്കിയതാണെന്നും ശബ്ദരേഖയിൽ ഉള്ളത് അദ്ദേഹത്തിന്‍റെ ശബ്ദമാണെന്നുള്ളതിനു തെളിവില്ലെന്നുമുള്ള ജുഡീഷൽ കമ്മീഷന്‍റെ റിപ്പോർട്ടാണ് അദ്ദേഹത്തിനു തുണയാകുന്നത്.

കമ്മീഷൻ റിപ്പോർട്ട് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചതിനു ശേഷം അദ്ദേഹത്തിന് അനുകൂലമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതാണു മന്ത്രിക്കസേരയിലേക്കുള്ള ശശീന്ദ്രന്‍റെ മടക്കത്തിനു വഴിതെളിച്ചിരിക്കുന്നത്. എൻസിപിയുടെ മന്ത്രിയെ തീരുമാനിക്കേണ്ടതു ആ പാർട്ടിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞതോടെ ശശീന്ദ്രനു കാര്യങ്ങൾ കൂടുതൽ അനുകൂലമാകുകയാണ്. ഹൈക്കോടതിയിലെ കേസ് മാത്രമാണ് ഇനി എൻസിപിക്കും ശശീന്ദ്രനും തടസമായുള്ളത്.

എൻസിപിയുടെ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍റെ രാജിക്കുശേഷം മന്ത്രിയായ തോമസ് ചാണ്ടിക്കും ആരോപണത്തെത്തുടർന്നു പിണറായിമന്ത്രിസഭയിൽനിന്നു രാജിവയ്ക്കേണ്ടി വന്നു. ഫലത്തിൽ രണ്ട് എംഎൽഎമാർ മാത്രമുള്ള എൻസിപിക്കു പകരം മന്ത്രിയാക്കാൻ മറ്റൊരാൾ ഇല്ലാത്ത അവസ്ഥയായി. എന്നാൽ, ഇവർ രണ്ടുപേരിൽ ആർക്കാണോ ആദ്യം കോടതിയിൽനിന്നു അനുകൂല വിധിയുണ്ടാകുന്നത് അയാൾ മന്ത്രിയാകുമെന്ന നിലപാടാണ് എൻസിപി നേതൃത്വം സ്വീകരിച്ചത്.

ഭൂമി കൈയേറ്റ കേസിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ വിധിയെ ചോദ്യം ചെയ്തു തോമസ് ചാണ്ടി സുപ്രീംകോടതിയിൽ പോകാൻ തീരുമാനിച്ചതു മന്ത്രിസഭയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ, ശശീന്ദ്രനെതിരെയുള്ള ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് സമയപരിധിക്കുള്ളിൽ തന്നെ സർക്കാരിനു സമർപ്പിച്ചതും റിപ്പോർട്ട് അദ്ദേഹത്തിന് അനുകൂലമായി വന്നതും തോമസ് ചാണ്ടിയുടെ തിരിച്ചുവരവ് അസാധ്യമാക്കുന്നു.

ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു തോമസ് ചാണ്ടി സുപ്രീംകോടതിയിൽ പോകുന്നതു സർക്കാരിനു വീണ്ടും തിരിച്ചടിയാകുമോയെന്ന സംശയവും ഇടതുമുന്നണിക്കുണ്ട്. ഈ സാഹചര്യത്തിൽ ശശീന്ദ്രൻ മന്ത്രിയായി തിരിച്ചെത്തുന്നതാണ് ഉചിതമെന്ന നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയനും മുന്നണിയിലെ മറ്റു പാർട്ടികൾക്കുമുള്ളത്. ഇനി ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന എൻസിപി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണു വരാനുള്ളത്.


ആരോപണ വിധേയനായി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നെങ്കിലും കുറ്റവിമുക്തനായി ആ മന്ത്രി തന്നെ തിരിച്ചെത്തുന്നതു വിവാദങ്ങളിൽപ്പെട്ട് ഉഴലുന്ന സർക്കാരിനും ഇടതുമുന്നണിക്കും ആശ്വാസമാണ്. എന്നാൽ എ.കെ. ശശീന്ദ്രൻ രാജിവയ്ക്കുന്ന സമയത്തും തന്‍റെ ശബ്ദമല്ല ശബ്ദരേഖയിലുള്ളതെന്നു നിഷേധിച്ചിട്ടില്ല. ഇക്കാര്യത്തിൽ തത്കാലം ഇടതുമുന്നണിയിൽ അസ്വാരസ്യങ്ങൾ ഉണ്ടായില്ലെങ്കിലും ധാർമികത ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശശീന്ദ്രന്‍റെ മടങ്ങിവരവിനെതിരേ പ്രതിഷേധമുയർത്തും.

ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനെ വിജിലൻസ് കുറ്റവിമുക്തനാക്കിയിട്ട് ഒരു മാസം പിന്നിട്ടു. ശശീന്ദ്രനും തോമസ് ചാണ്ടിയും രാജിവയ്ക്കാനിടയായതുപോലുള്ള ആരോപണമല്ല ജയരാജന്‍റെ പേരിലുണ്ടായിരുന്നത്. സ്വാഭാവികമായും അദ്ദേഹത്തിനു നീതിലഭിച്ചില്ലെന്ന ആക്ഷേപം സിപിഎമ്മിൽ തന്നെ ഉയരാനിടയുണ്ട്.

ജയരാജനു പകരം സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ എം.എം. മണിയെയാണു മന്ത്രിയാക്കിയത്. ജയരാജനെ തിരികെ മന്ത്രിസഭയിലെത്തിക്കണമെങ്കിൽ മന്ത്രിസഭ വിപുലീകരിക്കുകയോ സിപിഎം മന്ത്രിമാരിൽ ആരെയെങ്കിലും ഒഴിവാക്കുകയോ വേണം. അതിനുള്ള സാഹചര്യം തത്കാലം ഇല്ല.

എം. പ്രേംകുമാർ

തീരുമാനം രണ്ടു ദിവസത്തിനകം

നെടുന്പാശേരി: എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിലെടുക്കുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരൻ മാസ്റ്റർ. ഡൽഹിയിൽ ശരത് പവാറുമായി ചർച്ച നടത്തിയ ശേഷം നെടുന്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം അറിയിച്ചത്. ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കങ്ങളൊന്നുമില്ല. മന്ത്രിയാക്കാൻ മുഖ്യമന്ത്രിയോടും എൽഡിഎഫ് നേതൃത്വത്തോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.