എടത്വയിലെ യുവാക്കളുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു ; കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതു തന്ത്രപരമായി
എടത്വയിലെ യുവാക്കളുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു ; കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതു തന്ത്രപരമായി
Monday, November 20, 2017 12:40 PM IST
എടത്വ: എടത്വയിൽ മധു എന്ന യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കാണുകയും ഇതിൽ കൂട്ടുപ്രതിയെന്നു സംശയിക്കുന്ന ലിന്‍റോയുടെ അസ്ഥികൂടം പിന്നീടു റെയിൽവേ ട്രാക്കിനു സമീപം കാണപ്പെടുകയും ചെയ്ത സംഭവത്തിൽ ചുരുളഴിയുന്നതു കൊടുംക്രൂരത. രണ്ടു മരണവും കൊലപാതകമാണെന്നു കണ്ടെത്തി മുഖ്യപ്രതി മോബിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തേക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: മധുവിനെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെ ത്തിയതിന്‍റെ തലേന്ന് സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങുമായി ബന്ധപ്പെട്ട് എട്ടു പേരടങ്ങുന്ന സംഘം സമീപത്തെ  പറന്പിലിരുന്നു മദ്യപിച്ചു. ഇതി നിടെ മുഖത്തേക്കു ടോർച്ചടിച്ചെന്നു പറഞ്ഞ് മോബിനും മധുവും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്തതോടെ മോബിനും ലിന്‍റോയും ചേർന്നു മധുവിനെ സമീപത്തുള്ള തെങ്ങിൽ ചേർത്തുനിർത്തി കഴുത്തിൽ കേബിൾ വയർ ഉപയോഗിച്ചു മുറുക്കി.

മരിച്ചെന്നു മനസിലായതോടെ ഇരുവരും ചേർന്നു സമീപത്തെ വെള്ളക്കെട്ടിലേക്കു തള്ളിയിട്ടു. മധു വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് പുലർച്ചെ സഹോദരി അന്വേഷിച്ചെത്തുകയും ബന്ധുവിനോടു വിവരം പറയുകയും ചെയ്തു. വെള്ളക്കെട്ടിൽ മധു ധരിച്ചിരുന്ന കൈലി കിടക്കുന്നതു കണ്ട് ഇയാൾ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതുമുതൽ സംസ്കാരം, മരണാനന്തര ചടങ്ങുകൾ, പ്രതികളെ പിടികൂടാനായി ആക്‌ഷൻ കൗണ്‍സിൽ രൂപീകരണം, പോലീസ് സ്റ്റേഷൻ മാർച്ച് എന്നിവയിലടക്കം മോബിനും ലിന്‍റോയും സജീവമായി പങ്കെടുത്തിരുന്നു. ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ ലിന്‍റോയാണ് സാക്ഷിയായി ഒപ്പിട്ടതും. പിന്നീട് നുണപരിശോധനയ്ക്കു വിധേയമാക്കുന്നതുമായി ബന്ധപ്പെട്ടു പോലീസ് ലിന്‍റോയ്ക്ക് അടക്കം നോട്ടീസ് നല്കിയിരുന്നു.

ഇതോടെ പരിഭ്രാന്തനായ ലിന്‍റോ നടന്ന കാര്യങ്ങൾ താൻ പോലീസിനോടു പറയുമെന്നു മോബിനെ ധരിപ്പിച്ചു. തത്കാലം ഇങ്ങനെ ചെയ്യരുതെന്നും കേരളത്തിനു വെളിയിൽ ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കാമെന്നും പറഞ്ഞ് ലിന്‍റോയെ എടത്വയിലെ പ്രവർത്തനം നിലച്ച ട്യൂഷൻ സെന്‍റർ കെട്ടിടത്തിൽ ഒളിവിൽ പാർപ്പിച്ചു. ലിന്‍റോയ്ക്കു വേണ്ട ഭക്ഷണം കൃത്യസമയത്തു മോബിൻ എത്തിച്ചു കൊടുത്തിരുന്നു.

ഇതിനിടെ, ജൂണ്‍ പത്തു മുതൽ ലിന്‍റോയെ കാണാനില്ലെന്നു കാട്ടി പോലീസിൽ വീട്ടുകാർ പരാതി നൽകി. സമ്മർദം താങ്ങാനാകില്ലെന്നു ലിന്‍റോ വീണ്ടും പറഞ്ഞതോടെ രാത്രി പിതൃസഹോദര പുത്രനായ ജോഫിനൊപ്പം എത്തിയ മോബിൻ ലിന്‍റോയുമായി സംസാരിക്കുകയും പിന്നിൽനിന്നു വടി ഉപയോഗിച്ചു തലയ്ക്കടിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ ലിന്‍റോയെ മോബിൻ ഓടിച്ചിരുന്ന മീൻ കൊണ്ടുപോകുന്ന വാഹനത്തിൽ കയറ്റി തകഴിയിലെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച ലിന്‍റോയുടെ ശരീരം സമീപത്തെ കുറ്റിക്കാട്ടിലേക്കു തെറിച്ചുപോയി. ആളുകൾ അധികം പ്രവേശിക്കാറില്ലാത്ത കുറ്റിക്കാട്ടിൽ കിടന്ന മൃതദേഹം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മാസങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 19ന് കുറ്റിക്കാട്ടിൽ അസ്ഥികൂടം കണ്ടെത്തി. ഇതിനു സമീപത്തു ലിന്‍റോയുടെ പഴ്സും ഐഡി കാർഡും കണ്ടെത്തി.


ഡിഎൻഎ പരിശോധന നടത്തി ഇതു ലിന്‍റോയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ പോലീസ് അന്വേഷണം ഉൗർജിതമാക്കുകയും മോബിനെ വലയിലാക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എടത്വയിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജോഫിനെ ഇന്നലെ അറസ്റ്റ്ചെയ്തു.

മോബിനെ കുടുക്കിയതു സ്വഭാവമാറ്റം

ആലപ്പുഴ: കൊലപാതകങ്ങൾക്കു ശേഷം തെളിവുകൾ ഒന്നൊന്നായി നശിപ്പിക്കാൻ പ്രതിക്കു സഹായകമായത് സിനിമയെന്നു വെളിപ്പെടുത്തൽ. 17 തവണ ഇതിനായി സിനിമ കണ്ടതായി മോബിൻ പോലീസിനോടു ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന മോബിൻ മധുവിന്‍റെ കൊലപാതകത്തിനു ശേഷം ഇതിൽനിന്നു പൂർണമായും പിൻവാങ്ങിയിരുന്നു. ഇതും സംശയമുയർത്തി. ഫോൺവിളികളിലും ഇയാൾ ചില മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.

കൂട്ടുപ്രതിയായ ലിന്‍റോയെ മോബിൻ സ്വന്തം ഫോണിൽനിന്നു വിളിച്ചിരുന്നില്ല. വാട്സ്ആപ്പ് കോളുകളാണ് പലപ്പോഴും ഇയാളെ ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നത്. ഒളിവിലിരിക്കെ ആലപ്പുഴയിലെത്തിയ ലിന്‍റോയെ സ്വന്തം ഫോണിൽനിന്നു വിളിച്ചു സംസാരിച്ച മോബിൻ പിന്നീടു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ഫോണ്‍ വിളി സംബന്ധിച്ച പരിശോധന നടക്കുന്പോൾ രണ്ടു ടവറുകളുടെ പരിധിയിലാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇത്. പ്രധാന പ്രതി തെളിവുകൾ ഓരോന്നായി ഇല്ലാതാക്കുന്പോൾ മറുവശത്തുകൂടി ഇയാളിലേക്ക് എത്തുകയായിരുന്നു പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.