ആറംഗ കുടുംബത്തിനു നേരേയുള്ള പോലീസ് അതിക്രമം അന്വേഷിക്കാൻ ഉത്തരവ്
Monday, November 20, 2017 12:08 PM IST
കൊച്ചി: ജില്ലാ ജഡ്ജി സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഉരസിയതിന്‍റെ പേരിൽ വൃക്കരോഗിയും കൈക്കുഞ്ഞും ഉൾപ്പെടെയുള്ള ആറംഗ കുടുംബം മൂന്നു പോലീസ് സ്റ്റേഷനുകളിൽ നേരിട്ട ദുരനുഭവം ഉന്നതറാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു പോലീസ് മേധാവിയോടു കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആറംഗ കുടുംബം സഞ്ചരിച്ച കാർ ജില്ലാ ജഡ്ജിയുടെ കാറുമായി ഉരസിയതിനെത്തുടർന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ദേശീയപാതയിൽ കൊരട്ടി ചിറങ്ങരയിൽ വച്ചാണു കാറുകൾ ഉരസിയത്. ജഡ്ജിയുടെ കാർ ഇടതുവശത്തു കൂടി ഓവർടേക് ചെയ്തു വന്നതാണ് ഉരസാൻ കാരണമെന്നാണു കാർ ഓടിച്ച നിധിൻ പറയുന്നത്.

ഇതിനുശേഷം ജഡ്ജിയുടെ കാർ നിർത്താതെ പോയെങ്കിലും അടുത്ത ട്രാഫിക് സിഗ്നലിൽ കുടുങ്ങി. ഇവിടെവച്ചു സ്വകാര്യ ബസ് ജീവനക്കാരും മറ്റു ചിലരും ചേർന്നു ജഡ്ജിയുടെ ഡ്രൈവറെ ചോദ്യം ചെയ്തിരുന്നു. ആലുവ തോട്ടയ്ക്കാട്ടുകരയിൽ എത്തിയ നിധിന്‍റെ കാർ ആലുവ ട്രാഫിക് പോലീസ് തടഞ്ഞശേഷം സ്റ്റേഷനിലെത്തിച്ചു. തുടർന്നു ചാലക്കുടി സിഐയെ കാണണം എന്നറിയിച്ചശേഷം അങ്ങോട്ടേക്കു കൊണ്ടുപോയി.


ഏറെനേരം കാത്തിരുന്നെങ്കിലും സിഐയെ കണ്ടില്ല. എസ്ഐയെയും കാണാൻ സാധിക്കാതിരുന്നതോടെ കുടുംബം സ്റ്റേഷനിൽ തുടർന്നു. പിന്നീട് കൊരട്ടി സ്റ്റേഷനിലെത്തി എഎസ്ഐ കണ്ടു വൈകുന്നേരം അഞ്ചിനു ശേഷമാണു കുടുംബത്തിനു മടങ്ങാൻ കഴിഞ്ഞത്. ചാലക്കുടി പോലീസ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണു കാർ കസ്റ്റഡിയിലെടുത്തതെന്നാണ് ആലുവ പോലീസ് പറയുന്നത്.

ജഡ്ജി സഞ്ചരിച്ച കാർ തങ്ങളുടെ കാറിൽ ഇടിച്ചെന്നും നിർത്താതെപോയെന്നും പരാതി പറഞ്ഞതിനാലാണു കാർ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയതെന്നും ചാലക്കുടി പോലീസും പറയുന്നു. രേഖമൂലം പരാതി നൽകാത്തതിനാൽ താക്കീതു നൽകിയശേഷം വിട്ടയച്ചെന്നാണു കൊരട്ടി പോലീസിന്‍റെ വാദം.

തങ്ങളുടേതല്ലാത്ത കുറ്റത്തിനാണു രോഗിയും കൈക്കുഞ്ഞും ഉൾപ്പെടെയുള്ള കുടുംബം രണ്ടു ജില്ലകളിലെ മൂന്നു പോലീസ് സ്റ്റേഷനുകളിലായി ദുരിതമനുഭവിച്ചതെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി. കാർ ഡ്രൈവർ കുറ്റം ചെയ്തെങ്കിൽത്തന്നെ കുടുംബത്തെ സ്റ്റേഷനിൽ നിർത്തി പീഡിപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തീർത്തും നിരപരാധികളായ യാത്രക്കാരെ പീഡിപ്പിച്ചതു നിയമപരമല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേസ് ഡിസംബറിൽ ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.