മന്ത്രിമാർ വിട്ടുനിന്നതിലെ ഭിന്നത: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും
മന്ത്രിമാർ വിട്ടുനിന്നതിലെ ഭിന്നത: സിപിഐ  സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും
Sunday, November 19, 2017 11:23 AM IST
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടു പാർട്ടി തീരുമാനം അനുസരിച്ചു മന്ത്രിസഭാ യോഗത്തിൽ നിന്നു സിപിഐ മന്ത്രിമാർ വിട്ടുനിന്നതിനെതിരേ പാർട്ടിയിൽനിന്നുതന്നെ വിമർശനം ഉയർന്ന സാഹചര്യം 22നു ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.

പാർട്ടി ചർച്ച ചെയ്യാതെയാണു മന്ത്രിമാർ മന്ത്രിസഭ ബഹിഷ്കരിച്ചതെന്ന ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിലിന്‍റെയും ചർച്ച ചെയ്ത ഫോറത്തിൽ ഇസ്മായിൽ പങ്കെടുക്കാത്തു കൊണ്ടാണ് അറിയാതിരുന്നതെന്ന സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്‍റെയും പ്രസ്താവനകളാണു സംസ്ഥാന എക്സിക്യൂട്ടീവിൽ ചർച്ചയാകുക.

വിദേശത്തുനിന്ന് ഇന്നലെ മടങ്ങിയെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ കെ.ഇ. ഇസ്മായിലുമായും പ്രകാശ് ബാബുവുമായും ചർച്ച നടത്തി. തന്‍റെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണു പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നു കെ.ഇ. ഇസ്മായിൽ പറഞ്ഞു. തന്‍റെ പ്രസ്താവനയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്താണു മാധ്യമങ്ങൾ നൽകിയത്. ഇതാണു പ്രശ്നങ്ങൾ വഷളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.


എന്നാൽ, തന്‍റെ പ്രസ്താവനയ്ക്കെതിരേ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തിയതിലുള്ള പ്രതിഷേധം ഇസ്മായിൽ കാനത്തെ അറിയിച്ചു. തുടർന്നാണ് ഇക്കാര്യങ്ങൾ സംസ്ഥാന എക്സിക്യൂട്ടീവിൽ വിശദമായി ചർച്ച ചെയ്യാമെന്ന ധാരണയിൽ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.