കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് : ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് : ആദ്യഘട്ട ചർച്ചകൾ  പൂർത്തിയാക്കി
Tuesday, September 26, 2017 1:31 PM IST
തിരുവനന്തപുരം: കെപിസിസി അംഗങ്ങളെയും എഐസിസി അംഗങ്ങളെയും സമവായത്തിലൂടെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ഡിസിസി ഭാരവാഹികളും കെപിസിസി പ്രസിഡന്‍റും തത്കാലം ഉണ്ടാകില്ല.

എഐസിസി റിട്ടേണിംഗ് ഓഫീസർ സുദർശൻ നാച്ചിയപ്പൻ മൂന്നു ദിവസമായി നടത്തിയ കൂടിയാലോചനകൾ ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ചയോടെ പൂർത്തിയാക്കി. മറ്റു നേതാക്കളെപ്പോലെ ഉമ്മൻ ചാണ്ടിയും സമവായത്തോടു യോജിക്കുകയായിരുന്നു.

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കു താൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി റിട്ടേണിംഗ് ഓഫീസറെയും അറിയിച്ചതായാണു വിവരം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്‍റെ പേര് ഉയർത്തിക്കാട്ടിയുള്ള പ്രചാരണം നടത്തരുതെന്ന് അനുയായികളോടും ഉമ്മൻ ചാണ്ടി നിർദേശിച്ചു.

എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് തത്കാലം ഉൗന്നൽ കൊടുക്കുന്നത്. ഇതിനായി കെപിസിസി, എഐസിസി അംഗങ്ങളുടെ പട്ടികയാണ് ഇപ്പോൾ തയാറാക്കുന്നത്. ഫലത്തിൽ ഇതു ഗ്രൂപ്പു വീതംവയ്പായി മാറും. വി.എം. സുധീരനെ അനുകൂലിക്കുന്നവർ ഉൾപ്പെടെ ഏതാനും പേർ രണ്ടു ഗ്രൂപ്പിനും വെളിയിൽനിന്നു വരുമെന്നു മാത്രം.


ബൂത്ത് പ്രസിഡന്‍റുമാരുടെ പട്ടികയും കെപിസിസി അംഗങ്ങളുടെയും എഐസിസി അംഗങ്ങളുടെയും പട്ടികയും തയാറാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ കാര്യമായ തർക്കം ഉണ്ടാകില്ലെന്നാണു സൂചന. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായതിനു ശേഷം മാത്രമായിരിക്കും ഡിസിസി ഭാരവാഹികളെയും കെപിസിസി പ്രസിഡന്‍റിനെയും നിയമിക്കുക.

കെപിസിസി പ്രസിഡന്‍റ് സ്ഥാനം എ ഗ്രൂപ്പിനായിരിക്കുമെന്ന കാര്യത്തിൽ ഏകദേശം ധാരണയായിട്ടുണ്ട്. എന്നാൽ, തങ്ങൾ നിർദേശിക്കുന്നയാളെ ഹൈക്കമാൻഡ് അംഗീകരിക്കുമോ എന്ന കാര്യത്തിൽ ഗ്രൂപ്പ് നേതൃത്വത്തിൽ ആശങ്കയുമുണ്ട്. ഒക്ടോബർ മൂന്നിനകം കെപിസിസി, എഐസിസി അംഗങ്ങളുടെ പട്ടിക ഹൈക്കമാൻഡിനു നൽകാനാണു നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.