ബിഷപ് റവ. സാമുവൽ അമൃതം അന്തരിച്ചു
ബിഷപ് റവ. സാമുവൽ അമൃതം അന്തരിച്ചു
Tuesday, September 26, 2017 1:31 PM IST
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണകേരള മഹായിടവകയുടെ നാലാമത്തെ ബിഷപ്പായിരുന്ന റവ. ഡോ. സാമുവൽ അമൃതം(86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്താൽ കുറേ നാളായി ചികിത്സയിലായിരുന്നു.

മൃതദേഹം വെള്ളിയാഴ്ച രാവിലെ പതിനൊന്നു മുതൽ തിരുവനന്തപുരം എൽഎംഎസ് കോമ്പൗണ്ടിലെ ടിജഐം ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പാറശാല എഎംസി ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ലില്ലി അമൃതമാണു ഭാര്യ. ആശാ അമൃതം (സ്വിറ്റ്സർലൻഡ്), അരുണ്‍ അമൃതം (സ്വിറ്റ്സർലൻഡ്) എന്നിവരാണു മക്കൾ.


പാറശാല സിഎസ്ഐ ഇടവകാംഗമായ റവ. ജോബ് അമൃതത്തിന്‍റെയും അന്നാൾ അമൃത ത്തിന്‍റെയും മകനായി 1932 ഓഗസ്റ്റ് 19നു ജനിച്ച റവ. സാമുവൽ അമൃതം 1957ൽ പുരോഹിതനായി. 1990 മേയ് 20ന് ദക്ഷിണകേരള മഹായിടവക ബിഷപ്പായി അഭിഷിക്തനായി. മഹായിടവകയുടെ വികസനം ലക്ഷ്യമാക്കി ആരംഭിച്ച വയോജന പരിപാലന മന്ദിരങ്ങൾ, പാലിയേറ്റീവ് കെയർ ഹോം, യൂത്ത് സെന്‍ററുകൾ, ആധുനിക സജ്ജീകരണങ്ങളുള്ള പ്രിന്‍റിംഗ് പ്രസ്, ഇന്‍റർനാഷണൽ സ്റ്റുഡന്‍റ്സ് സെന്‍റർ എന്നിവ യെല്ലാം റവ. സാമുവൽ അമൃതത്തിന്‍റെ സംഭാവനകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.