ബംഗാൾ സ്വദേശിനി പായിപ്പാട്ടെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
ബംഗാൾ സ്വദേശിനി പായിപ്പാട്ടെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
Monday, July 24, 2017 12:43 PM IST
ചങ്ങനാശേരി: ബംഗാൾ സ്വദേശിനിയായ യുവതിയെ ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒപ്പം താമസിച്ചിരുന്നആളെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ആർപിഎഫ് സംഘം കസ്റ്റഡിയിലെടുത്തു. ബംഗാളിലെ മാൾഡ സ്വദേശിനി തസ്‌ലിമ (22)യെയാണ് മരിച്ചനിലയിൽ കണ്ടത്.

പായിപ്പാട്-മല്ലപ്പള്ളി റോഡിൽ വെള്ളാപ്പള്ളി കവലയ്ക്കു സമീപം കീഴടി ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ ഇന്നലെ രാവിലെ പത്തരയോടെയാണു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തു ഞെരിച്ചു കൊലചെയ്യപ്പെട്ടതാകാമെന്നു പോലീസ് പറഞ്ഞു.

തസ്‌ലിമയുടെ മരണശേഷം വീട്ടിൽനിന്ന് ഒളിവിൽപോയ ബംഗാളിലെ മാൾഡ സ്വദേശി റൂഹുൾ(44)നെ എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിൽനിന്ന് ഇന്നലെ വൈകുന്നേരം നാലിനാണ് ആർപിഎഫും പ്രത്യേക പോലീസ് സ്ക്വാഡും ചേർന്നു കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ തൃക്കൊടിത്താനം പോലീസിനു കൈമാറി.

കോട്ടയം ജില്ലാ പോലീസ് ചീഫ് എൻ.രാമചന്ദ്രന്‍റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, സിഐ കെ.പി.വിനോദ്, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ വാങ്ങിയ റൂഹുളിനെ ചോദ്യംചെയ്തുവരികയാണ്.

പോലീസ് പറയുന്നതിങ്ങനെ: അഞ്ച് വർഷമായി റൂഹുൾ പായിപ്പാട്ടുള്ള വിവിധ ക്യാന്പുകളിൽ താമസിച്ചു വിവിധ ജോലികൾ ചെയ്തുവരികയാണ്. മൂന്നു മാസംമുന്പാണ് തസ്‌ലിമക്കൊപ്പം വെള്ളാപ്പള്ളി കീഴടിയിലുള്ള വാടകവീട്ടിൽ റൂഹുൾ താമസത്തിനെത്തിയത്. ഇരുവരും ഒരു മുറിയിലും മറ്റ് ആറ് ഇതര സംസ്ഥാന തൊഴിലാളികൾ മറ്റൊരു മുറിയിലുമായാണു താമസിച്ചിരുന്നത്.

ഇന്നലെ രാവിലെ ജോലിക്കു പോയ കൂട്ടുകാരോടു തസ്‌ലിമയ്ക്കു പനിയാണെന്നും താൻ മരുന്നു വാങ്ങാൻ പോവുകയാണെന്നും ഫോണിൽ വിളിച്ചു പറഞ്ഞു. വീട്ടിലെത്തി തസ്‌ലിമയെ നോക്കണമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതേത്തുടർന്നു വീട്ടിലെത്തിയ സുഹൃത്തുക്കൾ തസ്‌ലീമയെ വിളിച്ചു. വീടു തുറക്കാതെ വന്നതോടെ കതകുതുറന്ന് അകത്തുകയറി നോക്കിയപ്പോൾ യുവതി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് ഇവർ കെട്ടിട ഉടമയെയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു.


പോലീസ് നടത്തിയ പരിശോധനയിലാണു യുവതിയുടെ മരണം സ്ഥിരീകരിച്ചത്. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ കഴുത്തിൽ പാട് കണ്ടെത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

റൂഹുൾ ഒന്നിലധികം വിവാഹം നടത്തിയിട്ടുണ്ടെന്നും ബംഗാളിൽ ഇയാൾക്കു മൂന്നു ഭാര്യമാരും മക്കളുമുണ്ടെന്നും തസ്‌ലിമയെ നിയമാനുസൃതം വിവാഹം ചെയ്തിട്ടില്ലെന്നുമാണു സുഹൃത്തുക്കളിൽനിന്നു ലഭിച്ചിരിക്കുന്ന വിവരമെന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാർ പറഞ്ഞു.

റൂഹുളും തസ്‌ലിമയും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കു കൂടാറുണ്ടെന്ന് അടുത്ത മുറിയിൽ താമസിക്കുന്ന സുഹൃത്തുക്കൾ മൊഴി നൽകിയതായും ഡിവൈഎസ്പി കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ വീടിനു പുറത്തേക്കു തസ്‌ലിമയെ കാണാതിരുന്നതും സുഹൃത്തുക്കളിൽ സംശയത്തിനിടയാക്കിയിരുന്നു.

റൂഹുൾ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായി സംശയമുണ്ടെന്നു ഡിവൈഎസ്പി ആർ.ശ്രീകുമാർ പറഞ്ഞു. ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സിഐ കെ.പി വിനോദ്, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസിനാണ് അന്വേഷണ ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.