ചെന്നിത്തലയുടെ സത്യഗ്രഹ വേദിയിൽ നിന്നു കെ. മുരളീധരൻ ഇറങ്ങിപ്പോയി
ചെന്നിത്തലയുടെ സത്യഗ്രഹ വേദിയിൽ നിന്നു കെ. മുരളീധരൻ ഇറങ്ങിപ്പോയി
Wednesday, March 29, 2017 1:03 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സത്യഗ്രഹ സമരവേദിയിൽ നിന്നു കെ. മുരളീധരൻ എംഎൽഎ ഇറങ്ങിപ്പോയി.

വേദിയിൽ ഇരിക്കാൻ സ്ഥലം നൽകാത്തതിൽ പ്രതിഷേധിച്ചാണു മുരളീധരൻ ഇറങ്ങിപ്പോയത്. ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയായിരുന്നു ചോദ്യപേപ്പർ വിവാദത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്‍റെ സത്യഗ്രഹ സമരം. ഘടകകക്ഷി നേതാക്കൾ ഉൾപ്പടെയുള്ളവർ സമരത്തിൽ പങ്കെടുത്തിരുന്നു. വേദിയിലേക്ക് എത്തിയ മുരളീധരന് ഇരിക്കാൻ കസേര ഉണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം വേദി വിട്ടുപോവുകയായിരുന്നു. തനിക്കു വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും മുരളീധരൻ ആരോപിച്ചു.


കോണ്‍ഗ്രസിലെ മുൻനിര നേതാക്കൾ വേദിയിലുണ്ടായിരുന്നിട്ടും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ മുരളീധരനു കസേര നൽകാൻ ആരും തയാറായില്ല. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂർ കസേര നൽകാൻ തയാറായെങ്കിലും മുരളീധരൻ അതു സ്വീകരിച്ചില്ല. ഘടകകക്ഷി നേതാക്കളുടെ സീറ്റുകളിൽ ഇരിക്കുന്നത് ശരിയല്ലെന്നും അവർക്ക് വേണ്ട പരിഗണന നൽകണമെന്നും പറഞ്ഞു മുരളീധരൻ വേദി വിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.