വിരലടയാളമെടുക്കാനാവില്ല : ആധാർ കിട്ടാത്ത ഭിന്നശേഷിക്കാരിക്ക് ആനുകൂല്യങ്ങളുമില്ല
വിരലടയാളമെടുക്കാനാവില്ല : ആധാർ കിട്ടാത്ത ഭിന്നശേഷിക്കാരിക്ക് ആനുകൂല്യങ്ങളുമില്ല
Wednesday, March 29, 2017 1:03 PM IST
കാസർഗോഡ്: സർക്കാർ ആനുകൂല്യങ്ങൾക്കെല്ലാം ആധാർ നിർബന്ധമാക്കിയപ്പോൾ വഴിമുട്ടിയത് വീട്ടമ്മയുടെയും മകളുടെയും ജീവിതമാണ്. കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം തങ്കത്തടുക്കത്തെ മാവില കോളനിയിലെ താമസക്കാരിയായ അമ്മാളുവും മകൾ 23കാരിയായ സുജിതയുമാണ് ദുരിതമനുഭവിക്കുന്നത്.

ആധാർ കാർഡ് എടുക്കാൻ അക്ഷയ കേന്ദ്രത്തിൽ അഞ്ചുതവണ പോയി. ജന്മനാ കൈവിരലുകൾ മടങ്ങിയനിലയിലായതിനാൽ സുജിതയുടെ വിരലടയാളം ഫിംഗർ പ്രിന്‍റ് മെഷീനിൽ എടുക്കുക സാധ്യമല്ല. അതിനാൽ അപേക്ഷ നിരസിച്ചുകൊണ്ടുള്ള മറുപടിയാണു വന്നത്. കഴിഞ്ഞ ആറുമാസമായി വികലാംഗ പെൻഷൻ പോലും ആധാറില്ലാത്തതിനാൽ മുടങ്ങിയിരിക്കുകയാണ്.

എൻഡോസൾഫാൻ ദുരിതബാധിതയായ സുജിതയുടെ ഇരുകൈകളും നിർജീവമാണ്. മാത്രമല്ല അരയ്ക്കുതാഴെ പൂർണമായും തളർന്നനിലയിലുമാണ്. മലമൂത്ര വിസർജനം പോലും അറിയാറില്ല. മാനസിക വെല്ലുവിളി നേരിടുന്ന ഇവർക്ക് സംസാരിക്കാനോ മറ്റുള്ളവരോട് ആംഗ്യഭാഷയിലെങ്കിലും ആശയവിനിമയം നടത്താനോ സാധിക്കില്ല.

എല്ലാം അമ്മ കണ്ടറിഞ്ഞു ചെയ്യണം. അതുകൊണ്ടുതന്നെ അമ്മാളുവിന് യാതൊരു ജോലിയും ചെയ്യാനാവാത്ത സാഹചര്യമാണ്. കുറ്റിക്കോൽ പഞ്ചായത്ത് എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഇല്ലാത്തതിനാൽ അത്തരത്തിലുള്ള ആനുകൂല്യവും ലഭിക്കുന്നില്ല.

സാമൂഹ്യപ്രവർത്തകൻ ജോസ് അഗസ്റ്റിന്‍റെയും കുടുംബത്തിന്‍റെയും സഹായംകൊണ്ടാണ് ഈ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നത്. ആറുവർഷത്തോളം പ്ലാന്‍റേഷൻ കോർപറേഷനിൽ താത്കാലിക തൊഴിലാളിയായിരുന്ന അമ്മാളുവിന്‍റെ ഭർത്താവ് വൃക്കരോഗം വന്ന് മരിച്ചു.

മൂത്തമകൾ സുമിതയും എൻഡോസൾഫാൻ ദുരിതബാധിതയായിരുന്നു. ശാരീരികമായും മാനസികമായും വെല്ലുവിളി നേരിട്ടിരുന്ന സുമിത 13 വർഷം മുമ്പ് കാട്ടുപോത്തിന്‍റെ കുത്തേറ്റ് മരിച്ചു.

എന്നാൽ കുടുംബത്തിന് യാതൊരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. ജനസമ്പർക്ക പരിപാടിയിൽ കളക്ടറുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ 14ന് വീണ്ടും സുജിതയേയും കൂട്ടി അമ്മാളു അക്ഷയ കേന്ദ്രത്തിൽ പോയത്. എന്നാൽ അക്ഷയയിൽനിന്നു ലഭിച്ച മറുപടി നിരാശാജനകമായിരുന്നു. ഇത്തരം കേസുകളിൽ കണ്ണിന്‍റെ കൃഷ്ണമണിയുടെ ഫോട്ടോ എടുത്ത് ആധാർ കാർഡ് നൽകാൻ വ്യവസ്ഥയുണ്ട്.

സുജിതയുടെ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളിൽ ആധാർ നൽകാൻ നടപടി സ്വീകരിക്കുമെന്നും യുഐഡിഎഐ ബംഗളൂരു ഓഫീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഷൈബിൻ ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.