മന്ത്രിമാർക്കു 35 പുതിയ കാറുകൾ വാങ്ങാൻ അനുമതി
Wednesday, March 29, 2017 12:53 PM IST
തിരുവനന്തപുരം: മന്ത്രിമാർക്കും വകുപ്പു തലവന്മാർക്കും ഉപയോഗിക്കുന്നതിനായി പുതിയ 35 കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിനു മന്ത്രിസഭാ യോഗം അനുമതി നൽകി. പ്രതിപക്ഷ നേതാവിനുള്ള കാറും ഇതിൽ ഉൾപ്പെടുന്നു. ഇന്നോവ ക്രിസ്റ്റ അടക്കമുള്ള കാറുകളാണു വാങ്ങുക. ഇന്നോവ‍യ്ക്ക് 13.99 ലക്ഷം മുതൽ 21.19 ലക്ഷം രൂപ വരെയാണു വില.
ഇടതു സർക്കാർ വന്ന ശേഷം ആദ്യമായാണു മന്ത്രിമാർക്ക് കാറുകൾ വാങ്ങുന്നത്. ഇപ്പോഴുള്ള പല കാറുകളും ഒന്നര ലക്ഷം കിലോമീറ്റർ വരെ ഓടിയ സാഹചര്യത്തിലാണു പുതിയതു വാങ്ങുന്നതെന്നാണു വിശദീകരണം.

വർധിച്ചു വരുന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസർവ് ബറ്റാലിയന്‍റെ കമാൻഡോ വിഭാഗത്തിൽ 210 കമാൻഡോ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള ജുഡീഷൽ അക്കാഡമിയിൽ 53 തസ്തികകൾ സൃഷ്ടിക്കും.

റബ്കോക്ക് എതിരായ റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി റബ്കോയ്ക്ക് 76.76 കോടി രൂപ കുടിശികയുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ സംരംഭമായ അസാപ്പിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് മാനേജ്മെന്‍റ് പൂൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ശുചിത്വ മിഷനിൽ കരാർ അടിസ്ഥാനത്തിൽ 18 തസ്തികകൾ രണ്ടു വർഷത്തേക്കു സൃഷ്ടിക്കാൻ തീരുമാനിച്ചു.

തൃശൂർ കടങ്ങോട് കിഴക്കുമുറി കൊട്ടിലപ്പറമ്പിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിൽ ബാക്കിയായ എട്ടു വയസുകാരി വൈഷ്ണവിയുടെ വിദ്യാഭ്യാസച്ചെലവു സർക്കാർ വഹിക്കും. കൊട്ടിലപ്പറമ്പിൽ സുരേഷിന്‍റെ മകളാണ് വൈഷ്ണവി. ഖാദിഗ്രാമവ്യവസായ ബോർഡ് ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കും. 1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിനുളള പട്ടിക വർഷംതോറും പുതുക്കുന്നതിനു നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. യഥാസമയം പദ്ധതിയിൽ ചേരുന്നതിന് ഉടമകൾ തടസം സൃഷ്ടിക്കുന്നതിനാൽ തൊഴിലാളികൾക്കുളള ബുദ്ധിമുട്ട് പരിഹരിക്കാനാണു ഭേദഗതി കൊണ്ടുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.