അനധികൃത സ്വത്ത് :മനോജ് ഏബ്രഹാമിനെതിരേ നടപടിക്കു പ്രഥമദൃഷ്ട്യാ കാരണം കാണുന്നില്ലെന്നു ഹൈക്കോടതി
അനധികൃത സ്വത്ത് :മനോജ് ഏബ്രഹാമിനെതിരേ നടപടിക്കു പ്രഥമദൃഷ്ട്യാ  കാരണം കാണുന്നില്ലെന്നു  ഹൈക്കോടതി
Wednesday, March 29, 2017 12:53 PM IST
കൊച്ചി: ഐജി മനോജ് ഏബ്രഹാമിനെതിരേ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ പ്രഥമദൃഷ്ട്യാ കാരണം കാണുന്നില്ലെന്നും വിജിലൻസ് കോടതി നടപടിയിൽ വീഴ്ചയുണ്ടോ എന്നു പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അനധികൃത സ്വത്ത് സന്പാദനമാരോപിക്കുന്ന പരാതിയിൽ മനോജ് ഏബ്രഹാമിനെതിരേ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി നൽകിയ ഉത്തരവ് രണ്ടു മാസത്തേക്കു സ്റ്റേ ചെയ്ത ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിജിലൻസ് കോടതി ഉത്തരവിനെതിരേ മനോജ് ഏബ്രഹാം നൽകിയ ഹർജിയാണു സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ആറന്മുള സ്വദേശി ചന്ദ്രശേഖരൻ നായർ നൽകിയ പരാതിയിൽ കഴന്പില്ലെന്നാണ് ത്വരിതാന്വേഷണം നടത്തി വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ പരാതിക്കാരൻ എതിർത്തതു മൂലം കോടതി സ്വത്തുവകകളുടെ മൂല്യനിർണയം സ്വയം നടത്തി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.

എന്നാൽ, വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ടിനെ പരാതിക്കാരൻ എതിർക്കുന്പോൾ എന്തുകൊണ്ട് എതിർക്കുന്നുവെന്നതിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ നിർദേശിക്കുകയാണു വേണ്ടതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതിനുപകരം സ്വത്തുവകകളുടെ മൂല്യനിർണയം കോടതി സ്വന്തംനിലയ്ക്കു നടത്തി. ഇത്തരം നടപടികൾ കേസിന്‍റെ വിചാരണവേളയിലേ കോടതിക്കു സാധ്യമാകൂ. മനോജ് ഏബ്രഹാമിനെതിരായ പരാതിയും ഈ പരാതിയിൽ കഴന്പില്ലെന്ന ത്വരിതാന്വേഷണ റിപ്പോർട്ടും മാത്രമാണു വിജിലൻസ് കോടതിയുടെ മുന്നിലുള്ളതെന്നിരിക്കേ കേസെടുക്കാൻ നിർദേശിച്ചത് നിയമപരമാണോ എന്നതു പരിശോധിക്കണം.


പരാതി വായിച്ചു നോക്കിയതിൽ അഴിമതിനിരോധന നിയമപ്രകാരമുള്ള നടപടിക്ക് കാരണം പ്രഥമദൃഷ്ട്യാ കാണുന്നില്ല. അനർഹമായ നേട്ടം മനോജ് ഏബ്രഹാം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ എങ്ങനെ, എവിടെ, എപ്പോൾ, ആരിൽ നിന്നെല്ലാം തുടങ്ങിയവ പരാതിയിൽ വ്യക്തമാക്കണം. എന്നാൽ വിജിലൻസ് കോടതിയിലെ പരാതിയിൽ ഈ വിവരങ്ങളൊന്നുമില്ല.

മനോജ് ഏബ്രഹാം വിമാനയാത്രകൾ നടത്തിയതിനെക്കുറിച്ചു പരാതിയിൽ ആരോപണമുണ്ട്. എന്നാൽ, ഓരോതവണയും വിമാനയാത്ര നടത്തിയപ്പോൾ സർക്കാരിൽനിന്ന് അദ്ദേഹം മതിയായ അനുമതി വാങ്ങിയിട്ടുണ്ടെന്ന് വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. വിജിലൻസ് കോടതിയുടെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കേണ്ടതിനാലാണു രണ്ടുമാസത്തേക്ക് സ്റ്റേ അനുവദിക്കുന്നതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.