പ്രതികൾ കൊച്ചിയിലേക്കു വന്ന ബൈക്കിന്‍റെ ഉടമയെ കണ്ടെത്തി
പ്രതികൾ കൊച്ചിയിലേക്കു വന്ന ബൈക്കിന്‍റെ ഉടമയെ കണ്ടെത്തി
Sunday, February 26, 2017 12:45 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയും വി.പി. വിജീഷും കോയന്പത്തൂരിൽനിന്നു കൊച്ചിയിലേക്ക് എത്താനുപയോഗിച്ച ബൈക്കിന്‍റെ ഉടമയെ കണ്ടെത്തി.

ദിണ്ടിഗൽ സ്വദേശി ശെൽവനാണു ബൈക്കിന്‍റെ ഉടമസ്ഥൻ. തന്‍റെ ബൈക്ക് മോഷണം പോയിരുന്നതായി സെൽവൻ പോലീസിനോടു പറഞ്ഞു. ഈ ബൈക്കിലാണു കോയന്പത്തൂരിലെ ഒളിസങ്കേതത്തിൽനിന്നു പ്രതികൾ കൊച്ചിയിലേക്ക് എത്തിയത്. ചെന്നൈ സ്വദേശി ഗിരിധരനിൽനിന്ന് ഇടനിലക്കാരൻ വഴി വാങ്ങിയ ബൈക്കാണിതെന്നാണു ശെൽവൻ പറഞ്ഞത്. ബൈക്കിനു വ്യാജ രജിസ്ട്രേഷൻ നന്പറാണെന്നാണു സൂചന. ഇതേക്കുറിച്ച് അന്വേഷണസംഘം പരിശോധന തുടരുകയാണ്.


ടിഎൻ 04 ആർ 1496 കറുത്ത പൾസർ ബൈക്കിലാണു സുനിയും വിജേഷും എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയത്. ബൈക്ക് കോടതിക്കു പുറകിലുള്ള ഗ്രൗണ്ടിൽ വച്ചശേഷമായിരുന്നു ഇരുവരും മതിൽ ചാടിക്കടന്നു കോടതി വളപ്പിലെത്തിയത്. കേബിളുകൾ മുറിച്ച നിലയിലായിരുന്നു ബൈക്ക് കണ്ടെത്തിയത്.

പൾസർ ബൈക്ക് മോഷണത്തിലൂടെ പൾസർ എന്ന് ഇരട്ടപ്പേരു വീണ സുനി കീഴടങ്ങാൻ പൾസർ ബൈക്കിൽത്തന്നെ എത്തിയതും കൗതുകമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.