മലമ്പുഴയിലും കൊട്ടേക്കാടും കാട്ടാന ആക്രമണം
Sunday, February 26, 2017 12:26 PM IST
പാലക്കാട്: ജനവാസ മേഖലയിലെ രണ്ടു പ്രദേശങ്ങളിൽ ഇറങ്ങിയ ആനകൾ എട്ടു ബൈക്കുകൾ തകർത്തു. സ്ത്രീ ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. ഒരു പശുവിനെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു.

ഇന്നലെ പുലർച്ച കൊട്ടേക്കാട്, കല്ലപ്പുള്ളി, തിരുനെല്ലി, മിൽമവരെയത്തിയ രണ്ടാനകൾ ഇന്നലെ പുലർച്ചതന്നെ പ്രദേശത്തെ കൃഷിത്തോട്ടങ്ങൾ തകർത്തു. തെങ്ങുകളുടെ പട്ടകൾ വലിച്ചിടുകയും മാവുകൾ നശിപ്പിക്കുകയും ചെയ്തു.

കൊട്ടേക്കാട് സ്വദേശി ഹരിദാസിന്‍റെ വീട്ടുമതിൽ തകർത്ത് അകത്തു കയറിയ ആന മാങ്കൊമ്പ് ഒടിച്ച് മാങ്ങ തിന്നശേഷം സമീപത്തെ ആടുഫാമിന്‍റെ കൂടും തകർത്തു. ഫാമിലെ ജീവനക്കാരിക്കു നിസാരപരിക്കേറ്റു. തുടർന്നു ഫോറസ്റ്റ് ഓഫീസർ വിശ്വനാഥന്‍റെ നേതൃത്വത്തിലെത്തിയ സംഘം ആനകളെ തുരത്തി.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മലമ്പുഴ പുതിയ ജയിലിനു സമീപമാണു മറ്റൊരു ആന പ്രത്യക്ഷപ്പെട്ടത്.

പത്തുവയസു തോന്നിക്കുന്ന ഒറ്റയാനാണ് ഇവിടെയെത്തിയത്. തുടർന്നു പ്രദേശത്തു തടിച്ചു കൂടിയ ആളുകൾ ആനയെ ഓടിച്ചു. ഇതിനിടെ മലമ്പുഴ ഹൗസ് പരിസരത്തു എത്തിയവരുടെ എട്ടു ബൈക്കുകൾ കൊമ്പൻ നശിപ്പിച്ചു.


ആനയുണ്ടെന്നറിഞ്ഞു ബൈക്കുകൾ കാടിനു സമീപത്തു നിർത്തിയതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. മൂന്നുമാസം മുമ്പു കാട്ടാനയുടെ ആക്രമണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട വാരണി സ്വദേശി രമേശൻ ഇന്നലെയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കെഡിടിസിയിൽ നിന്നു കാഞ്ഞിരക്കടവ് റോഡിൽ വടകുംപാടത്ത് പുല്ലുതിന്നുന്നതിന് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ കുത്തിമറിച്ചു. പശുവിന് മാരകമായി മുറിവേറ്റു.
പിന്നീട് ഉച്ചയ്ക്ക് വടുകുപാറയിലെ കൃഷിത്തോട്ടങ്ങളും ചവിട്ടി മെതിച്ചു. വിവരമറിഞ്ഞെത്തിയ വനപാലകർ ആനയ്ക്കരികിൽനിന്ന് അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. എങ്കിലും ഫോറസ്റ്റ് വാച്ചർ ശിവന് നേരിയ പരുക്കേറ്റു.

കാഞ്ഞിരക്കടവ് റോഡിൽ വടകുംപാടത്തെത്തിയ വനപാലകരുടെ ജീപ്പ് മറിച്ചിടാൻ കാട്ടുകൊമ്പൻ ശ്രമിച്ചെങ്കിലും ഫോറസ്റ്റുകാർ മനസാന്നിധ്യം കൈവിടാതിരുന്നതോടെ ആ­­ശ്രമം ഫലിച്ചില്ല. തുടർന്ന് ആനയെ തിരികെ മലമ്പുഴ ഡാമിനു സമീപത്തുകൂടി പന്നിമട ഭാഗത്തേക്കു കയറ്റിവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.