നോട്ട് റദ്ദാക്കൽ; സാമ്പത്തിക പ്രത്യാഘാതം രണ്ടു വർഷംകൂടി: ചിദംബരം
നോട്ട് റദ്ദാക്കൽ;  സാമ്പത്തിക പ്രത്യാഘാതം  രണ്ടു വർഷംകൂടി: ചിദംബരം
Saturday, February 25, 2017 3:09 PM IST
തിരുവനന്തപുരം: നോട്ട് പിൻവലിക്കലിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ അടുത്ത രണ്ടു വർഷം കൂടി തുടരുമെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. നടപ്പു സാമ്പത്തികവർഷം വളർച്ച ആറു ശതമാനമായി താഴുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ്ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ഡവലപ്മെന്‍റെ സ്റ്റഡീസ് സംഘടിപ്പിച്ച പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പു വർഷം സമ്പദ്ഘടന 7.6 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു വർഷത്തിന്‍റെ തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, നോട്ട് പിൻവലിക്കലിന്‍റെ പശ്ചാത്തലത്തിൽ വളർച്ച 6.9 ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്ക് പറഞ്ഞു കഴിഞ്ഞു. വളർച്ച 6.6 ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നടപ്പു വർഷവും അടുത്ത വർഷവും വളർച്ച ആറു ശതമാനത്തിലൊതുങ്ങുമെന്നാണ് തന്‍റെ അഭിപ്രായമെന്ന് ചിദംബരം പറഞ്ഞു. അതിനടുത്ത വർഷം കൂടി സാമ്പത്തിക മുരടിപ്പു തുടരും.

വളർച്ചയിൽ 1.6 ശതമാനത്തിന്‍റെ കുറവു വരിക എന്നു പറഞ്ഞാൽ രാജ്യത്തിന് 2.35 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അർഥം. ഒരൊറ്റയാളുടെ വിഡ്ഢിത്തത്തിന്‍റെ പേരിൽ രാജ്യം സഹിക്കേണ്ടി വരുന്ന നഷ്ടമാണിത്.

വലിയ പ്രകൃതിദുരന്തങ്ങൾ കൊണ്ടു പോലും ഇത്രയും വലിയ നഷ്ടം ഇന്ത്യയ്ക്ക് ഒരിക്കലുമുണ്ടായിട്ടില്ല. രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിച്ച ദുരന്തമായി മാറി നോട്ട് പിൻവലിക്കൽ. കാര്യമായ കൂടിയാലോചനയോ വിഷയത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് ധാരണയോ ഇല്ലാതെ നടത്തിയ ഒരു ഗുരുതരമായ തെറ്റായിരുന്നു നോട്ട് പിൻവലിക്കൽ നടപടി. ചത്ത എലിയെ പിടിക്കാൻ മല മാറ്റി വച്ചതു പോലുള്ള നടപടി. ലോകത്തെ മുന്തിയ രാജ്യങ്ങളൊന്നും നോട്ട് പിൻവലിക്കലിനു തുനിഞ്ഞിട്ടില്ല. ഉത്തര കൊറിയ, ലിബിയ, സിംബാബ് വേ തുടങ്ങിയ രാജ്യങ്ങളാണ് സമാനമായ രീതിയിൽ ഇതിനു മുമ്പു നോട്ട് പിൻവലിച്ചത്. ലോകത്തെ വൻ സാമ്പത്തിക ശക്തിയെന്ന് അവകാശപ്പെടുന്ന നമ്മൾ മാതൃകയാക്കിയത് ഈ രാജ്യങ്ങളെയാണ്.

കള്ളപ്പണം ഇല്ലാതാക്കുക, കള്ളനോട്ട് ഇല്ലാതാക്കുക, ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടിംഗ് ഇല്ലാതാക്കുക, അഴിമതി തുടച്ചു നീക്കുക എന്നീ ലക്ഷ്യങ്ങളാണ് നോട്ട് പിൻവലിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. നവംബർ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ഈ കാര്യങ്ങൾക്കായി നോട്ട് നിരോധിക്കുന്നു എന്നു മാത്രമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി പറഞ്ഞ ഉദ്ദേശ്യങ്ങൾ നല്ലതാണെങ്കിലും നോട്ട് പിൻവലിക്കലിലൂടെ ഇതു സാധിക്കാൻ പോകുന്നില്ലെന്നു തൊട്ടടുത്ത ദിവസം താൻ എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു.

നോട്ട് പിൻവലിച്ച് 110 ദിവസമായപ്പോൾ സ്ഥിതി എല്ലാവർക്കും വ്യക്തമായി. അഴിമതി ഇല്ലാതായെന്ന് ആരും പറയില്ല. കള്ളപ്പണത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല. തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശിൽ 120 കോടി രൂപ പിടിച്ചെടുത്തു. പഞ്ചാബിൽ നിന്ന് 70 കോടി രൂപയും പിടിച്ചു. ഇതെല്ലാം നിയമപരമായ പണമായിരുന്നോ? ഇന്നും എടിഎമ്മുകളിൽ ആവശ്യത്തിനു പണം എത്തിക്കാൻ സാധിച്ചിട്ടില്ല.


കള്ളപ്പണം 1000, 500 രൂപ നോട്ടുകളിലാണു സൂക്ഷിച്ചിരുന്നതെങ്കിൽ പുതുതായി 2000 രൂപ നോട്ട് പുറത്തിറക്കിയതിന്‍റെ യുക്തി എന്താണെന്നു മനസിലാകുന്നില്ല. സർക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ 400 കോടി രൂപയുടെ കള്ളനോട്ട് മാത്രമാണുള്ളത്. അത് ഇല്ലാതാക്കാൻ 15.44 ലക്ഷം കോടി രൂപയുടെ കറൻസി പിൻവലിച്ചത് കൊതുകിനെ കൊല്ലാൻ വീടിനു തീയിട്ടതു പോലെയായി. ലോകത്ത് ഏറ്റവും കൂടുതൽ കള്ളനോട്ട് ഉള്ളത് അമേരിക്കൻ ഡോളറിനാണ്. എന്നാൽ, അത് ഇല്ലാതാക്കാൻ വലിയ സാഹസമെടുക്കേണ്ട കാര്യമില്ലെന്നാണ് അവരുടെ നിലപാട്.

പണപ്പെരുപ്പം പിടിവിട്ടു പോകുമ്പോഴും കറൻസി വിനിമയ നിരക്കിൽ നിരന്തരമായി വൻതോതിലുള്ള ചാഞ്ചാട്ടം വരുമ്പോഴുമാണ് നോട്ട് പിൻവലിക്കൽ എന്ന ആയുധം പ്രയോഗിക്കുന്നത്. ഇന്ത്യയിൽ ഈ രണ്ടു സ്ഥിതിയുമില്ലായിരുന്നു. മാത്രമല്ല നടപടിക്രമങ്ങൾ ആകെ തെറ്റിച്ചാണ് നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ഇതു സംബന്ധിച്ച ശിപാർശ കേന്ദ്ര സർക്കാരിനു നൽകണമെന്നാണു നിയമം അനുശാസിക്കുന്നത്. സർക്കാർ അനുകൂല തീരുമാനമെടുത്ത ശേഷം റിസർവ് ബാങ്ക് നോട്ട് പിൻവലിക്കൽ പ്രഖ്യാപിക്കണം.
എന്നാൽ, ലഭിക്കുന്ന വിവരമനുസരിച്ച് നവംബർ ഏഴിന് സർക്കാർ റിസർവ് ബാങ്കിന് നിർദേശം നൽകി. അടുത്ത ദിവസം റിസർവ് ബാങ്ക് യോഗം ചേർന്നു. വെറും മുപ്പതു മിനിറ്റിനകം തീരുമാനം കൈക്കൊണ്ടു. പിന്നാലെ മന്ത്രിസഭായോഗം ചേർന്നു തീരുമാനമെടുത്തു. റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്കോ മന്ത്രിസഭാംഗങ്ങൾക്കോ യോഗ ശേഷം പ്രധാനമന്ത്രി ടെലിവിഷനിലൂടെ തീരുമാനം പ്രഖ്യാപിക്കുന്നതു വരെ മുറിക്കു പുറത്തിറങ്ങാൻ പോലും അനുമതിയില്ലായിരുന്നു.

പ്രധാനമന്ത്രി നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുത്തത് വെറും നാലു പേരോടു കൂടിയാലോചന നടത്തിയതിനു ശേഷമാണ്. ഉദ്യോഗസ്ഥ തലത്തിൽ പ്രധാനികളായി ധനകാര്യ സെക്രട്ടറി, ബാങ്കിംഗ് സെക്രട്ടറി, സാമ്പത്തിക ഉപദേഷ്ടാവ് തുടങ്ങിയവരോടൊന്നും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയില്ല. ധനമന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നോ എന്ന് എന്നെങ്കിലും അദ്ദേഹം ഒരു ഓർമക്കുറിപ്പ് എഴുതിയാൽ മാത്രമേ അറിയാൻ കഴിയൂ.
ജനാധിപത്യ വ്യവസ്ഥയിൽ ഒരാൾ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ തീരുമാനമെടുത്തതിന്‍റെ ദുരന്തമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റെ സ്റ്റഡീസ് ചെയർമാൻ രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഹിദൂർ മുഹമ്മദ് സ്വാഗതം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.