സോളാർ: സരിതയുടെ അറസ്റ്റിൽ ഇടപെട്ടിട്ടില്ലെന്നു കെ. പത്മകുമാർ
Friday, July 29, 2016 1:34 PM IST
കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്. നായരുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഉയർന്ന പരാമർശങ്ങൾക്കു പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നു കെഎസ്ഇബി മുഖ്യവിജിലൻസ് ഓഫീസർ എഡിജിപി കെ. പത്മകുമാർ. സോളാർ ഇടപാടുകൾ അന്വേഷി ക്കുന്ന ജുഡീഷൽ കമ്മീഷനിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം.

ബിജു രാധാകൃഷ്ണനെയും ലക്ഷ്മി നായരെന്ന സരിതയെയും ഇതുവരെ കണ്ടിട്ടില്ല. സരിതയുടെ അറസ്റ്റിൽ ഉൾപ്പെടെ ഒരു കാര്യത്തി ലും അനധികൃതമായി ഇടപെട്ടിട്ടുമില്ല. ടീം സോളാർ എന്ന കമ്പനിയു ടെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നു ഫോൺ മുഖേന പരിചയപ്പെടുത്തി ലക്ഷ്മി നായർ സന്ദേശങ്ങൾ അയച്ചിരുന്നു. സൗരോർജവുമായി ബന്ധപ്പെട്ടുള്ള അവരുടെ കമ്പനിയുടെ വിവരങ്ങളാണു 2012 ജൂൺ മുതൽ ആ വർഷം അവസാനം വരെ എസ്എംഎസ് ആയി അയച്ചത്. ആ അവസരത്തിലൊന്നും ടീം സോളാർ കമ്പനിയെക്കുറിച്ചു കൂടുതലറിയില്ലായിരുന്നു.

കമ്പനിയുടെ പേരിൽ മുടിക്കൽ സജാദ് എന്നയാൾ വഞ്ചനാകേസ് നൽകിയിട്ടുണ്ടെന്നും പെരുമ്പാവൂർ സിഐ, എസ്ഐ എന്നിവർ കേസ് കാര്യമായി അന്വേഷിക്കാത്തതിനാ ൽ അതേക്കുറിച്ചു കൂടുതൽ അന്വേഷിക്കണമെന്നും മുൻമന്ത്രി അനൂപ് ജേക്കബാണു തന്നോട് പറഞ്ഞത്. സജാദ് പിന്നീടു നേരിട്ടുകണ്ടു തട്ടിപ്പിനിരയായതായി പരാതിപ്പെട്ടു. ഇതേക്കുറിച്ചന്വേഷിക്കാൻ ഡിവൈഎസ്പി കെ. ഹരികൃഷ്ണനെ ചു മതലപ്പെടുത്തുകയുംചെയ്തു.


അമ്പതു ലക്ഷം രൂപ തട്ടിയെടു ത്തതായി ഹരികൃഷ്ണൻ അറിയി ച്ചു. പ്രതികളെ എത്രയും വേഗം പി ടികൂടാൻ താൻ നിർദ്ദേശവും നൽകി. സരിതയുടെ വീട്ടിൽനിന്നു പോ ലീസ് പിടിച്ചെടുത്തതായി പറയുന്ന ഒന്നിനെക്കുറിച്ചും അറിയില്ല. അന്വേഷണസംഘം ഒന്നും തനിക്കു കൈ മാറിയിട്ടില്ല. എന്നാൽ, ഒന്നര വർഷം കഴിഞ്ഞപ്പോൾ തനിക്കെതിരേ കൊടിയ ആരോപണങ്ങളാണുണ്ടായത്. ഇതിനുപിന്നിൽ ഗൂഢാലോചനയാണെന്നു സംശയിക്കുന്നുവെന്നും പത്മകുമാർ പറഞ്ഞു.

കരാറിലേർപ്പെട്ടതും ഏറ്റവുമധികം തുക വാങ്ങിയെടുത്തതും ബിജു രാധാകൃഷ്ണനാണെന്നു പെരുമ്പാവൂർ പോലീസ് നൽകിയ റിപ്പോർട്ടിലുണ്ടെന്നു ജസ്റ്റീസ് ജി. ശിവരാജൻ ചൂണ്ടിക്കാട്ടി. മുഖ്യപ്രതിയായ ബിജുവിനെ അറസ്റ്റ് ചെയ്യാതെ സരിതയെ പിടികൂടാൻ തിടുക്കപ്പെട്ടത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നു മാത്രമാണു താൻ ഡിവൈഎസ്പിക്കു നിർദ്ദേശം നൽകിയതെന്നും ഏതെങ്കിലും വ്യക്‌തിയെ പിടിക്കണമെന്നു നിർദേശിച്ചിട്ടില്ലെന്നും പത്മകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.