രാഹുല്‍ പശുപാലന്റെ കംപ്യൂട്ടറിലെ ദൃശ്യങ്ങള്‍ പരിശോധിക്കും
രാഹുല്‍ പശുപാലന്റെ കംപ്യൂട്ടറിലെ ദൃശ്യങ്ങള്‍ പരിശോധിക്കും
Friday, November 27, 2015 12:33 AM IST
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കു കടക്കുന്നു. മുഖ്യ പ്രതി രാഹുല്‍ പശുപാലന്റെ കംപ്യൂട്ടറിലെ ദൃശ്യങ്ങള്‍ വീണ്െടടുക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രഹസ്യഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ കണ്െടടുക്കുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണു കരുതുന്നത്.

രാഷ്ട്രീയ- സിനിമ മേഖലകളിലെ ഉന്നതരായ വ്യക്തികളുടെ കിടപ്പറരംഗങ്ങള്‍ അവരറിയാതെ പകര്‍ത്തിയതിന്റെ ദൃശ്യങ്ങളാണു രാഹുല്‍ പശുപാലന്റെ കംപ്യൂട്ടറിലും ലാപ്ടോപ്പിലും ഉള്ളതെന്നാണു ചോദ്യംചെയ്യലിനിടെ കൂട്ടുപ്രതികള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. കൊച്ചിയിലെ ഒരു സംവിധായകനുമായും ഒരു നടിയുമായും തനിക്ക് അടുത്ത ബന്ധമുള്ളതായും രാഹുല്‍ പോലീസിനോടു വെളിപ്പെടുത്തി.

രാഹുലിനൊപ്പം പോലീസ് കസ്റഡിയില്‍ കഴിയുന്ന അച്ചായന്‍ എന്നു വിളിക്കുന്ന ജോഷി ജോസഫിനെ ചോദ്യം ചെയ്തുവരികയാണ്. രാഹുല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇന്നു കൊച്ചിയിലെത്തിക്കും. പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയ സ്ഥലങ്ങളിലും ഇവരെ ക്രൈംബ്രാഞ്ച് സംഘം എത്തിച്ച് തെളിവെടുപ്പ് നടത്തും.


കൊച്ചിയിലെ ഹോട്ടല്‍ പരിസരത്ത് ക്രൈംബ്രാഞ്ച് എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജോഷിക്കെതിരെ കേസ് നിലവിലുണ്ട്. പറവൂര്‍ പെണ്‍വാണിഭകേസുള്‍പ്പെടെ ജോഷിയുടെ പേരില്‍ നിരവധി കേസുകള്‍ വിവിധ ജില്ലകളിലായി രജിസ്റര്‍ ചെയ്തിട്ടുണ്ട്. 25 വര്‍ഷമായി പെണ്‍വാണിഭരംഗത്ത് പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങള്‍ ചോദ്യംചെയ്യലിനിടെ ജോഷി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ജോഷിയെയും കൂട്ടാളികളെയും പോലീസ് സംഘം ചോദ്യംചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.