ബാര്‍ കോഴ വിവാദം: മന്ത്രി കെ. ബാബുവിനെതിരേയുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ ഉത്തരവ്
ബാര്‍ കോഴ വിവാദം: മന്ത്രി കെ. ബാബുവിനെതിരേയുള്ള  എല്ലാ രേഖകളും ഹാജരാക്കാന്‍ ഉത്തരവ്
Wednesday, October 7, 2015 11:52 PM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ ജസ്റീസുമാരായ പയസ് സി. കുര്യാക്കോസ്, കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പതിനഞ്ചിനകം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണു നിര്‍ദേശം നല്‍കിയത്.

ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കെ. ബാബു കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ രഹസ്യമൊഴിയിലെ ആരോപണം ലോകായുക്ത നേരിട്ട് അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. ധനമന്ത്രി കെ.എം. മാണിക്കെതിരായ ആരോപണം അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനെ വിളിച്ചുവരുത്തി മൊഴി എടുക്കണമെന്ന പരാതിക്കാരനായ ഖാലിദ് മുണ്ടപ്പള്ളിയുടെ ഹര്‍ജി ലോകായുക്ത പിന്നീടു പരിഗണിക്കും.

അതേസമയം, ബാര്‍ കോഴ കേസില്‍ ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്കെതിരേ തെളിവില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു. കെ.എം. മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടും സാക്ഷി മൊഴികളും ഉള്‍പ്പെടെ അന്വേഷണസംഘം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പ് ഹര്‍ജിക്കാരനായ ഖാലിദ് മുണ്ടപ്പള്ളി ലോകായുക്തയില്‍ നേരിട്ടു ഹാജരാക്കി. കെ.എം. മാണിക്കെതിരായ കേസ് ഫയലുകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയെന്ന് അന്വേഷണസംഘം ലോകായുക്തയെ നേരത്തെ അറിയിച്ചിരുന്നു.


ബാറുകളുടെ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ മന്ത്രി ബാബുവിനു ബാറുടമകള്‍ കോഴ നല്‍കിയെന്നു ബിജു രമേശ് ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് വെളിപ്പെടുത്തിയത്. ഇതിനു പുറമേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, റവന്യുമന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി എം.എന്‍. രമേശ് നടത്തിയ ക്വിക്ക് വെരിഫിക്കേഷന്റെ മുഴുവന്‍ രേഖകള്‍ ഹാജരാക്കാനാണ് ലോകായുക്ത നിര്‍ദേശിച്ചത്.

എക്സൈസ് മന്ത്രി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു എസ്പി കെ.എം. ആന്റണിയുടെ മേല്‍ നോട്ടത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലെ കണ്െടത്തല്‍.

ധനമന്ത്രി കെ.എം. മാണി കോഴ വാങ്ങിയതു നേരില്‍ കണ്െടന്നു മൊഴി നല്‍കിയ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ വിളിച്ച് വരുത്തി മൊഴിയെടുക്കണമെന്ന ഹര്‍ജിയില്‍ മൊഴി പരിശോധിച്ചശേഷം തീരുമാനം എടുക്കുമെന്ന് ലോകായുക്ത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.