സതീഷ് ബാബുവിനെ കസ്റഡിയില്‍ വാങ്ങും
സതീഷ് ബാബുവിനെ  കസ്റഡിയില്‍ വാങ്ങും
Wednesday, October 7, 2015 12:40 AM IST
പാലാ: സിസ്റര്‍ അമല, സിസ്റര്‍ റോസ് മരിയ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഏഴു ദിവസത്തെ പോലീസ് കസ്റഡി കാലാവധി കഴിഞ്ഞ പ്രതി സതീഷ് ബാബുവിനെ ഇന്നലെ പാലാ കോടതിയില്‍ ഹാജരാക്കി.

വൈകുന്നേരം അഞ്ചോടെ പാലാ ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് ദിനേശ് എം.പിള്ളയുടെ ചേംബറില്‍ ഹാജരാക്കിയ പ്രതിയെ പാലാ സബ്ജയിലിലേയ്ക്ക് അയച്ചു. വിവിധ കേസുകളില്‍ തെളിവെടുപ്പിനായി പ്രിതിയെ വീണ്ടും കസ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിറവം, ഈരാറ്റുപേട്ട, ഗാന്ധിനഗര്‍, കാഞ്ഞിരപ്പള്ളി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പാലാ ലിസ്യു മഠത്തില്‍ ആറു മാസം മുമ്പു വയോധികയായ കന്യാസ്ത്രീയുടെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ തെളിവെടുപ്പിനായി പ്രതിയെ വീണ്ടും കസ്റഡിയില്‍ വാങ്ങുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കൊലപാതകക്കേസുകളില്‍ പ്രതിയെയും കൊണ്ടുള്ള തെളിവെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്െടങ്കിലും പരമാവധി സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാനുള്ള പരിശ്രമത്തിലാണു പോലീസ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയ സംഭവങ്ങളില്‍ അതാതു പോലീസ് സ്റേഷനിലാണ് കേസുകള്‍ രജിസ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടു കൊലപാതകം, അഞ്ച് ആക്രമണം, 14 മോഷണം എന്നിവയാണ് സതീഷ് ബാബുവിനെതിരേ പോലീസ് രജിസ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.