മുക്കുപണ്ടം തട്ടിപ്പ്: പണം നല്‍കിയതു തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാര്‍ക്ക്
Sunday, October 4, 2015 11:53 PM IST
കൊച്ചി: അരയന്‍കാവ് പുതുമ ജ്വല്ലറി ഉടമ ഷംസുദീനും മക്കളും മുക്കുപണ്ടം പണയം വച്ചു തട്ടിയ പണത്തില്‍ പകുതിയും ഒഴുകിയതു തമിഴ്നാട്ടിലേക്ക്. കോയമ്പത്തൂരില്‍ പലിശയ്ക്കു പണം കടംകൊടുക്കുന്ന രണ്ടുപേര്‍ക്കു രണ്ടര കോടിയാണ് ഇവര്‍ നല്‍കിയത്. ഇവരില്‍നിന്നു വാങ്ങിയ സ്വര്‍ണത്തിന്റെ പ്രതിഫലമായാണു പണം നല്‍കിയതെന്നു പ്രതികള്‍ പറയുന്നതെങ്കിലും അതു വിശ്വസിക്കാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. പണം വാങ്ങിയെന്നു പറയുന്ന തമിഴ്നാട് സ്വദേശികള്‍ ഇപ്പോള്‍ പാലക്കാടുള്ളതായാണു വിവരം. ഇവരെ കസ്റഡിയിലെടുത്തു ചോദ്യംചെയ്യാനുള്ള നീക്കത്തിലാണു ക്രൈംബ്രാഞ്ച്. ജ്വല്ലറിയില്‍നിന്നു പിടിച്ചെടുത്ത കംപ്യൂട്ടറും രേഖകളും പരിശോധിച്ചാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍. റസ്റിന്റ് പറഞ്ഞു.

മുക്കുപണ്ടം പണയംവച്ചു കീച്ചേരി സര്‍വീസ് സഹകരണ ബാങ്ക്, അരയന്‍കാവ് യോഗക്ഷേമം ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍നിന്നായി അഞ്ചു കോടി രൂപയാണു പ്രതികള്‍ തട്ടിച്ചത്. ഇതിന്റെ പകുതിയോളമാണു തമിഴ്നാട്ടിലേക്ക് ഒഴുകിയത്. ബാക്കി പണം എങ്ങനെ ചെലവഴിച്ചുവെന്നു കണ്െടത്തേണ്ടതുണ്ട്. ആര്‍ഭാടജീവിതം നയിക്കുന്നതിനും ആഡംബര കാറുകള്‍ വാങ്ങാനും പണം ചെലവഴിച്ചിട്ടുള്ളതായി കണ്െടത്തിയിട്ടുണ്ട്. റിയല്‍ എസ്റേറ്റ് മേഖലയിലും പണം മുടക്കിയതായാണു വിവരം. ഇക്കാര്യങ്ങളൊക്കെ സ്ഥിരീകരിക്കേണ്ടതുണ്ട്. ജ്വല്ലറിയില്‍നിന്നു പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കുകള്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറി. രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. അതേസമയം, തെളിവെടുപ്പിന്റെ ഭാഗമായി കസ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്നലെ വീണ്ടും കോടതില്‍ ഹാജരാക്കി. അരയന്‍കാവ് പുതുമ ജ്വല്ലറി ഉടമ ഷംസുദീന്റെ മക്കളായ പി.എസ്. ഷാന്‍ (31) പി.എസ്. ഷാജ് (28), ഇവരുടെ ബന്ധുവായ കുലശേഖരമംഗലം വെള്ളോട്ടുതറയില്‍ വി.എസ്. ഷാജി (47) എന്നിവരെയാണു നാലു ദിവസം മുമ്പ് ക്രൈംബ്രാഞ്ച് സാമ്പത്തികവിഭാഗം കസ്റഡിയില്‍ വാങ്ങിയത്. ഇവരില്‍നിന്നു ലഭിക്കേണ്ട വിവരങ്ങള്‍ കിട്ടിയതായും റസ്റിന്റ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.