പാറ്റൂര്‍ ഫ്ളാറ്റ്: ബുക്കു ചെയ്തവരുടെ പട്ടിക സമര്‍പ്പിക്കണം
Friday, September 4, 2015 12:24 AM IST
തിരുവനന്തപുരം: പാറ്റൂര്‍ വിവാദ ഭൂമിയിലെ ഫ്ളാറ്റ് സമുച്ചയം ബുക്ക് ചെയ്തവരുടെ പട്ടിക ഈ മാസം പതിനൊന്നിനകം സമര്‍പ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലോകായുക്ത. ഫ്ളാറ്റ് ഉടമയായ അര്‍ടെക്ക് കമ്പനിക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

പട്ടിക സമര്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആര്‍ടെക്ക് കമ്പനിയുടെ ഉപഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റീസ് പയസ് സി. കുര്യാക്കോസ്, ജസ്റീസ് കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഫ്ളാറ്റ് സമുച്ചയത്തിന് ചട്ടങ്ങള്‍ മറികടന്ന് അനുമതി ലഭിച്ചതിന് പിന്നില്‍ ഉന്നതരുടെ സ്വാധീനമാണെന്ന ആരോപണം സംബന്ധിച്ച പരിശോധിക്കുന്നതിനാണ് ഉടമകളുടെ പട്ടിക ആവശ്യപ്പെട്ടത്. ആരോപണം സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിയ ജേക്കബ് തോമസ് ഉന്നതരുടെ ഇടപെടല്‍ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളത് കണക്കിലെടുക്കുന്നതായി ഇടക്കാല ഉത്തരവില്‍ ലോകായുക്ത വ്യക്തമാക്കി.


ഫ്ളാറ്റ് ബുക്ക് ചെയ്തവരുടെ പട്ടിക രഹസ്യമായി സൂക്ഷിക്കുമെന്നത് നിര്‍മാണ കമ്പനിയും ഉടമകളും തമ്മിലുളള ധാരണ മാത്രമാണ്. അത്തരം നിബന്ധനകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തിയ ജേക്കബ് തോമസും അഡ്വക്കറ്റ് കമ്മീഷണറും രണ്ടു പ്ളാനുകള്‍ വീതം തയാറാക്കിയത് പരിശോധികേണ്ടതുണ്െടന്നും ലോകായുക്ത വ്യക്തമാക്കി.

ഫ്ളാറ്റ് ഉടമകളുടെ പട്ടിക സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍മാണ കമ്പനിക്കു പട്ടിക സമര്‍പ്പിച്ചാല്‍ രഹസ്യ രേഖയായി സൂക്ഷിക്കാനും ലോകായുക്ത രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.