സ്ഥാനചലനം: നിരാശയുണ്െടന്ന് അജിതാ ബീഗം
സ്ഥാനചലനം: നിരാശയുണ്െടന്ന് അജിതാ ബീഗം
Friday, September 4, 2015 12:14 AM IST
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ പൊടുന്നനെ മാറ്റിയതില്‍ നിരാശയുണ്െടന്ന് അജീതാ ബീഗം ഐപിഎസ്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സ്ഥലംമാറ്റിയ നടപടിക്കെതിരേ ഫേസ്ബുക്കില്‍ അവര്‍ പ്രതികരിച്ചെങ്കിലും പിന്നീടു പിന്‍വലിച്ചു.

ചാനലുകളില്‍ ഇതു സംബന്ധിച്ചു വാര്‍ത്ത വന്ന ശേഷമാണു ഫേസ്ബുക്ക് പോസ്റ് അപ്രത്യക്ഷമായത്. സ്ഥലംമാറ്റത്തില്‍ അതൃപ്തിയുണ്ട്. എന്നാല്‍, ഇതേക്കുറിച്ചു കൂടുതലൊന്നും പ്രതികരിക്കാനില്ല. ഒരുപാടു പ്രതീക്ഷകളോടെയാണു ഞാന്‍ വയനാട്ടിലേക്കു വന്നത്. ആദിവാസി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വയനാട്ടില്‍ സര്‍വീസിലിരുന്ന അഞ്ചു മാസവും സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ചതിനാല്‍ ജോലിയില്‍ ഞാന്‍ സംതൃപ്തയാണ്. എന്നാല്‍, പൊടുന്നനെയുള്ള ട്രാന്‍സ്ഫറുകള്‍ ഏറെ വിഷമം സൃഷ്ടിക്കുന്നു- അവര്‍ കുറിച്ചു.

അജിതാ ബീഗത്തിന്റെ ഫേസ്ബുക്ക് പോസ്റിനെതിരേ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സര്‍ക്കാര്‍ തീരുമാനമാണ്. അതിനെതിരേ പരസ്യമായി പ്രതികരിക്കുന്നത് ഉചിതമല്ലെന്നാണു പന്തളം സുധാകരന്‍ പറഞ്ഞത്.


രണ്ടു വര്‍ഷത്തിനിടെ അജീതാ ബീഗത്തിന്റെ അഞ്ചാമത് സ്ഥലം മാറ്റമാണിത്. തിരുവനന്തപുരം ഡപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്തുനിന്നു കഴിഞ്ഞ മാര്‍ച്ചിലാണ് അവര്‍ വയനാട് എസ്പിയായി ചുമതലയേറ്റത്.

അഞ്ചു മാസംകൊണ്ടു ശ്രദ്ധേയമായ പദ്ധതികളിലൂടെ പേരെടുത്തിരുന്നു. ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമം കാട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു നേതാക്കള്‍ അറസ്റ് ചെയ്യപ്പെട്ടപ്പോഴാണ് അജീതാ ബീഗത്തിനെതിരേ നീക്കം തുടങ്ങിയത്.

രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥരുടെ പൊടുന്നനെയുള്ള സ്ഥാനചലനത്തിലുള്ള അതൃപ്തി ഐപിഎസ് ഓഫീസര്‍മാര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.