ലാറ്റക്സ് വില കിലോയ്ക്ക് 90 രൂപ
ലാറ്റക്സ് വില കിലോയ്ക്ക് 90 രൂപ
Thursday, September 3, 2015 12:41 AM IST
കോട്ടയം: കഴിഞ്ഞ മാസം സംഭരിച്ച ലാറ്റക്സിന് ആര്‍പിഎസുകള്‍ പ്രഖ്യാപിച്ച വില 92 രൂപ. സംഭരണച്ചെലവു കഴിഞ്ഞു കര്‍ഷകര്‍ക്കു ലഭിക്കാവുന്ന വില 90 രൂപ മാത്രം.

റബര്‍ ഷീറ്റിന്റെ വിലയിടിവിനു ചുവടുപിടിച്ചു ലാറ്റക്സിനും വിലയിടിയുന്നതു കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ 42 ശതമാനം കര്‍ഷകര്‍ ലാറ്റക്സ് വില്‍ക്കുന്നവരാണെന്നു റബര്‍ ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂണില്‍ 154 രൂപയും ജൂലൈയില്‍ 101 രൂപയും ലാറ്റക്സിന് ആര്‍പിഎസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ നിരക്കില്‍നിന്നാണു വില 90 രൂപയിലേക്കു താഴ്ന്നത്. നിലവില്‍ ലാറ്റക്സ് വാങ്ങാന്‍ ആളില്ലാത്ത സാഹചര്യമാണുള്ളത്.

നടപ്പുമാസത്തില്‍ വില്‍ക്കുന്ന ലാറ്റക്സിന് അടുത്തമാസം 80 രൂപയില്‍ താഴെ മാത്രമേ വില ലഭിക്കൂ എന്നാണ് ഇപ്പോഴത്തെ സൂചന. പ്ളാന്റേഷന്‍ കോര്‍പറേഷന്‍ മുമ്പു സംഭരിച്ച് ലാറ്റക്സ് കൃത്യമായി വിറ്റഴിക്കാതെ വന്നതാണ് വന്‍തോതില്‍ കെട്ടിക്കിടക്കാനും വിലയിടിയാനും കാരണം.

സ്വകാര്യ ഫാക്ടറികളും ഏജന്‍സികളും നിലവില്‍ ലാറ്റക്സ് വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള ഏതാനും വ്യക്തികളാണ് ഇപ്പോള്‍ ലാറ്റക്സ് കുറച്ചെങ്കിലും വാങ്ങുന്നത്. സംസ്ഥാനത്ത് 800ല്‍ അധികം റബര്‍ സഹകരണ സംഘങ്ങളിലൂടെ 85,000 ടണ്‍ ലാറ്റക്സാണ് ഓരോ വര്‍ഷവും സംഭരിക്കുന്നത്. ഊതിപ്പെരുപ്പിച്ച ചെലവു കാണിച്ചു ലാറ്റക്സ് വില ഇടിച്ചുതാഴ്ത്തുന്ന സെന്‍ട്രിഫ്യൂജ്ഡ് ലാറ്റക്സ് കമ്പനികളുടെ നടപടിക്കെതിരേ റബര്‍ ബോര്‍ഡ് നേരിട്ട് ഇടപെടാതെ വിലയിടിവ് തടയാനാകില്ല.


ലാറ്റക്സ് കമ്പനികള്‍ക്കു സംസ്കരണത്തിനു എത്ര രൂപ ചെലവു വരുന്നുണ്െടന്നു വിലയിരുത്താന്‍ റബര്‍ ബോര്‍ഡ് ഇന്നേവരെ കമ്മീഷനെ നിയോഗിച്ചിട്ടില്ല. റബര്‍ വില കുത്തനെ ഇടിഞ്ഞപ്പോഴും റബര്‍ ബോര്‍ഡ് വിലയിടിവ് തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു ബാരല്‍ അമോണിയേറ്റ് ലാറ്റക്സ് സെന്‍ട്രിഫ്യൂജ്ഡ് ലാറ്റക്സ് ആക്കാന്‍ നിശ്ചയിച്ചിരിക്കുന്നത് 2500 രൂപയാണ്. ഇതിന്റെ മാനദണ്ഡങ്ങള്‍ ലാറ്റക്സ് കമ്പനി വ്യക്തമാക്കുന്നുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.