108 ആംബുലന്‍സ് കേസ് സിബിഐ അന്വേഷിക്കണമെന്നു വി.എസ്
108 ആംബുലന്‍സ് കേസ് സിബിഐ അന്വേഷിക്കണമെന്നു വി.എസ്
Sunday, August 30, 2015 12:06 AM IST
തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതി സംബന്ധിച്ചു സിബിഐ അന്വേഷിപ്പിക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. 108 ആംബുലന്‍സുമായി ബന്ധപ്പെട്ടു രാജസ്ഥാനിലെ അഴിമതിയെപ്പറ്റി സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതിന്റെ പ്രസക്തി കൂടിയെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സ ഹെല്‍ത്ത് കെയര്‍ പദ്ധതിയിന്‍ കീഴില്‍ 108 ആംബുലന്‍സ് നടത്തിപ്പിലുണ്ടായ ക്രമക്കേടും അഴിമതിയും സംബന്ധിച്ചു കണ്‍ട്രാളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു രാജസ്ഥാനില്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, അവിടത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി, വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റര്‍ ചെയ്തത്.


ഇതേ കമ്പനിയുമായി ബന്ധപ്പെട്ടാണു കേരളത്തിലും ആംബുലന്‍സ് നടത്തിപ്പില്‍ അഴിമതി ആരോപണം ഉള്ളത്.

നേരത്തെ പറഞ്ഞ കേന്ദ്രമന്ത്രിമാരുടെ മക്കള്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും ആരോപണവിധേയനായിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണംകൊണ്ട് ഒരു കാര്യവുമില്ലെന്നു വ്യക്തമാണ്. അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും വിഎസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.