ബീഫ് പ്രതിസന്ധി: കേരളത്തിലും സമരനീക്കം
Wednesday, August 5, 2015 12:34 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: തമിഴ്നാട്ടിലെ കന്നുകാലിച്ചന്തകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തുന്ന വ്യാപാരികള്‍ വെള്ളിയാഴ്ച കോയമ്പത്തൂരിനടു ത്ത തൊണ്ടാമുത്തൂരിലെ ഗോശാല യിലേക്കു മാര്‍ച്ച് നടത്തും. സമരത്തി ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കന്നുകാലിവ്യാപാ രികളും മാട്ടിറച്ചി വ്യാപാരികളും പങ്കെടുക്കും.

കച്ചവടത്തിനു ലോറിയില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ തടഞ്ഞ് കാലികളെ ഈ ഗോശാലയിലേക്കാണു പ്രവേശിപ്പിക്കാറെന്നു വ്യാ പാരികള്‍ പറയുന്നു. മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍ കുന്ന തമിഴ്നാട്ടിലെ വ്യാപാര പ്രമുഖന്റെ ഉടമസ്ഥതയിലുള്ള ഗോശാ ലകളിലേക്കാണ് പിടിച്ചെടുക്കുന്ന കന്നുകാലികളെ പ്രവേശിപ്പിക്കു ന്നത്. കാലികളെ കയറ്റിക്കൊണ്ടുപോകുന്ന ലോറികള്‍ തടയാന്‍ മൃ ഗസ്നേഹികളെന്ന പേരില്‍ ഇ ദ്ദേഹം കുറേപ്പെരെ രംഗത്തിറക്കിയിരിക്കുകയാണെന്നാണു കന്നുവ്യാപാരികളുടെ ആരോപണം.

പോലീസ്, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരെക്കൊണ്ട് കേസെടുപ്പിക്കുകയും ചെയ്തെന്ന് അവര്‍ കുറ്റപ്പെടുത്തി. പിടിച്ചെടുത്ത കന്നുകാലികളെ വിട്ടുകിട്ടാന്‍ കോ ടതി ഉത്തരവുമായി എത്തിയ കന്നുവ്യാപാരികള്‍ക്കു ഗോശാലയില്‍ അവയെ കണ്െടത്താനായില്ലെന്നും വ്യാപാരികള്‍ പറയുന്നു. കന്നു കാ ലികളെ ഗോശാല നടത്തിപ്പുകാര്‍ അതിനകം മറിച്ചുവിറ്റെന്നാണ് ആരോപണം.

തെന്നിന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി വ്യാപാരകേന്ദ്രങ്ങള്‍ തമിഴ്നാട്ടിലെ പൊള്ളാച്ചി അടക്ക മുള്ള സ്ഥലങ്ങളാണ്. ഏതാനും മാസങ്ങളായി കന്നുകാലികളെ ലോ റിയില്‍ കയറ്റിക്കൊണ്ടുപോകുന്നതു തടയുകയും കാലികളെ തട്ടിയെടുത്തു ഗോശാലയിലാക്കുകയും ചെയ്യുന്നതിനെതിരേ കന്നുവ്യാപാ രികള്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല.

ഇതിനെതിരേ തമിഴ്നാട്ടില്‍ കഴി ഞ്ഞ 19 മുതല്‍ കന്നുകാലിച്ചന്തകള്‍ അടച്ചിട്ടുള്ള സമരം തുടരുകയാണ്. കന്നുകാലികളെ പിടിച്ചെടുക്കുക യും കന്നുവ്യാപാരികളെ കേസില്‍ കുടുക്കുകയും ചെയ്യുന്നതിനെതിരേ നാലു മാസം മുമ്പ് തമിഴ്നാട്ടിലെ കന്നുവ്യാപാരികളും ഇറച്ചി വ്യാപാരികളും കോയമ്പത്തൂരിനടുത്ത ഗോശാലയിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. ഗോശാലയ്ക്കു നാലു കി ലോമീറ്റര്‍ അകലെ പോലീസ് മാര്‍ച്ച് തടഞ്ഞു. കഴിഞ്ഞ 28, 29 തീയതികളില്‍ വ്യാപാരികള്‍ ചെന്നൈയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി തമിഴ്നാട്ടിലെ മന്ത്രിമാര്‍ക്കു നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തെങ്കിലും പ്രശ്നപരിഹാര ത്തിനു നടപടിയുണ്ടായില്ല. ഈ സ മരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ വ്യാപാരി കളും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ഗോശാല മാര്‍ച്ച് അക്രമാസക്തമാകുമെന്ന ശങ്കയുമുണ്ട്.


അനിശ്ചിതകാല സമരംമൂലം ആവശ്യത്തിനു കന്നുകാലികളെ കൊണ്ടുവരാനാകാതെ കേരളത്തിലെ കന്നുകാലി, മാട്ടിറച്ചി വ്യാപാര മേഖലയും സ്തംഭിച്ചിരിക്കുകയാണ്. ദിവസേന നാല്പതിലേറെ ലോഡ് കന്നുകാലികളെ കേരളത്തിലെ വിപണിയില്‍ എത്തിക്കാറുണ്ട്.

കേരളത്തിലെ പ്രധാന കാലിച്ചന്തകളായ വാണിയംകുളം, കുഴല്‍മന്ദം, പെരുമ്പിലാവ്, തൃശൂര്‍ ചന്തകള്‍ 19 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. മാട്ടിറച്ചിയാക്കാന്‍ മാത്രമല്ല വളര്‍ത്താനുള്ള മാടുകളെയും അയല്‍സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരാനാകുന്നില്ല. പോലീസും മൃഗപ്രേമികളെന്ന പേരിലുള്ള സംഘങ്ങളും കേരളത്തിലും കാലികളുമായുള്ള ലോറികളെ വേട്ടയാടിയിരുന്നു. പിടിച്ചെടുത്ത ലോറികള്‍ വിട്ടുകൊടുത്തിട്ടില്ല.

കന്നുകാലി വ്യാപാരികളുടെ സമരംമൂലം ഹോട്ടലുകളിലും മാര്‍ക്കറ്റുകളിലും ബീഫ് കിട്ടാനില്ലാത്ത അവസ്ഥയാണെന്നു മീറ്റ് ഡീലേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി സി.കെ. മോഹനന്‍ പറഞ്ഞു. മാട്ടിറച്ചിയുടെ വില കിലോയ്ക്ക് 20 മുതല്‍ 40 വരെ രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.

കേരളത്തിലെ അഞ്ചു ലക്ഷത്തോളം പേര്‍ക്കു നേരിട്ടും പരോക്ഷമായും തൊഴില്‍ നല്‍കുന്ന മേഖലയാണിതെന്നു കേരള കാറ്റില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസഫ് ആപ്പക്കാട്ടില്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കന്നുകാലി വ്യാപാരികള്‍ മന്ത്രിമാര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്. നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും യൂസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.