എന്‍ജിനിയറിംഗ് കോളജിലെ റാഗിംഗ്: ജുഡീഷല്‍ നിരീക്ഷകനെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവ്
എന്‍ജിനിയറിംഗ് കോളജിലെ റാഗിംഗ്: ജുഡീഷല്‍ നിരീക്ഷകനെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവ്
Wednesday, August 5, 2015 12:32 AM IST
കൊച്ചി: കൊല്ലം ടി.കെ.എം. എന്‍ജിനിയറിംഗ് കോളജിലെ റാഗിംഗ് സംഭവങ്ങള്‍ തടയാന്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ പദവിയില്‍ കുറയാത്ത ജുഡീഷല്‍ ഓഫീസറെ നിരീക്ഷകനായി നിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കൊല്ലത്തെ ലോഡ്ജില്‍ കൊണ്ടുപോയി മര്‍ദിച്ചതു സംബന്ധിച്ച് കിളികൊല്ലൂര്‍ പോലീസ് രജിസ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ക്കെതിരേ നാലു സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി സജിത് ഖാന്‍, മലപ്പുറം സ്വദേശികളായ ദില്‍ഷാദ് സാദഖ്, റസാഖ് മുബാഷര്‍, കൊടുവള്ളി സ്വദേശി അല്‍ത്താഫ് മുഹമ്മദ് എന്നിവര്‍ക്കെതിരായ പോലീസ് നടപടി സിംഗിള്‍ ബെഞ്ച് സ്റേ ചെയ്തിട്ടുണ്ട്.

കോളജിലേക്ക് നിയോഗിക്കപ്പെടുന്ന ജുഡീഷല്‍ ഓഫീസര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനം നടക്കുന്ന കാലയളവില്‍ (ജൂലൈ മുതല്‍ ഡിസംബര്‍ വരെ) കോളജില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതിക്കും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനും റിപ്പോര്‍ട്ടു നല്‍കണം. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ഹോസ്റല്‍ വാര്‍ഡന്മാര്‍ തുടങ്ങിയവരുമായി സംസാരിച്ചുവേണം റിപ്പോര്‍ട്ട് തയാറാക്കാന്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കാണാനും അനുവാദമുണ്ട്. ഹര്‍ജിക്കാര്‍ ഏതെങ്കിലും തരത്തില്‍ റാഗിംഗ് നടത്തുന്നുണ്േടായെന്ന് കോളജ് പ്രിന്‍സിപ്പല്‍ കൃത്യമായി നിരീക്ഷിക്കണം. ഇതു സംബന്ധിച്ച് മാസം തോറും റിപ്പോര്‍ട്ട് ഹൈക്കോടതിക്കു നല്‍കണം. ഹര്‍ജിക്കാര്‍ ഏതെങ്കിലും തരത്തില്‍ ഇടപെട്ടുവെന്ന് കണ്െടത്തിയാല്‍ കോടതി ഗൌരവത്തോടെ കാണുമെന്നും സ്റേ ഒഴിവാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.