ചിറമ്മലച്ചന്റെ വാക്കുകള്‍ വെളിച്ചമായി; സെബാസ്റ്യന്‍ ഇന്നു വൃക്ക നല്‍കും
ചിറമ്മലച്ചന്റെ വാക്കുകള്‍ വെളിച്ചമായി; സെബാസ്റ്യന്‍ ഇന്നു വൃക്ക നല്‍കും
Tuesday, August 4, 2015 12:32 AM IST
സിജോ പൈനാടത്ത്

കൊച്ചി: കിഡ്നി ഫൌണ്േടഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മലിന്റെ വാക്കുകള്‍ അന്നു പതിഞ്ഞതു സെബാസ്റ്യന്റെ കാതുകളിലായിരുന്നില്ല, ഹൃദയത്തിലായിരുന്നു. അതുകൊണ്ടാണ് ഒരു വര്‍ഷത്തിനു ശേഷവും ആ വാക്കുകള്‍ സെബാസ്റ്യനെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നത്. ആ വാക്കുകളുടെ വെളിച്ചത്തില്‍ തന്റെ വൃക്കകളിലൊന്ന് സെബാസ്റ്യന്‍ അപരനായി ഇന്നു പകുത്തുനല്‍കും.

വൈപ്പിന്‍ പെരുമാള്‍പ്പടിയിലെ കപ്പിത്താന്‍പറമ്പില്‍ വീട്ടില്‍ സെബാസ്റ്യന്‍ ജോര്‍ജാണ് ഇന്നു വൃക്കദാനം നടത്തുന്നത്. ഇടവകയായ നെടുങ്ങാട് പള്ളിയില്‍ കഴിഞ്ഞ തിരുനാളിനു പ്രസംഗിക്കാനെത്തിയ കിഡ്നി ഫൌണ്േടഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിന്റെ വാക്കുകളാണു സെബാസ്റ്യനെ വലിയ നന്മയിലേക്കു നയിച്ചത്.

ജീവകാരുണ്യപ്രവര്‍ത്തനത്തിനു ചെറുപ്പം മുതല്‍ താത്പര്യമുണ്ടായിരുന്ന തനിക്കു ചിറമ്മലച്ചന്റെ പ്രസംഗവും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളും വലിയ പ്രചോദനമായെന്നു നാല്പത്താറുകാരനായ സെബാസ്റ്യന്‍ പറയുന്നു. കിഡ്നി ഫൌണ്േടഷന്‍ വഴിയാണു വൃക്കദാനത്തിനുള്ള സന്നദ്ധത അറിയിച്ചത്. നമ്മുടെ ജീവിതംകൊണ്ട് ഒരാള്‍ക്കെങ്കിലും നേട്ടമുണ്ടാകുമെങ്കില്‍ അതു വലിയ കാര്യമാണെന്നാണു തന്റെ വിശ്വാസമെന്നും സെബാസ്റ്യന്‍ പറയുന്നു. കെട്ടിടങ്ങളുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്യുന്ന സെബാസ്റ്യന്റെ ഭാര്യ ആലീസും മക്കളായ സ്റെഫിന്‍, സ്നേഹ എന്നിവരും അദ്ദേഹത്തിന്റെ വൃക്കദാനത്തിനു വലിയ പിന്തുണയാണ് നല്‍കുന്നത്.


കോഴിക്കോട് സ്വദേശി മോന്‍സി സെബാസ്റ്യനാണു വൃക്ക സ്വീകരിക്കുന്നത്. നാലു വര്‍ഷമായി വൃക്കരോഗിയായ മോന്‍സി കിഡ്നി ഫൌണ്േടഷനിലൂടെയാണു വൃക്കദാതാവിനെ കണ്െടത്തിയത്. അതീവതാത്പര്യത്തോടെ നിസ്വാര്‍ഥമായി വൃക്ക നല്‍കുന്ന സെബാസ്റ്യനോടു വലിയ കടപ്പാടുണ്െടന്നു നാല്പത്തിരണ്ടുകാരനായ മോന്‍സി പറഞ്ഞു.

മിനിയാണു ഹോട്ടല്‍ തൊഴിലാളിയായ മോന്‍സിയുടെ ഭാര്യ. അവര്‍ക്കൊപ്പം മക്കളായ നിഥുവും നിഖിലും ഇന്നു പിതാവിന്റെ ശസ്ത്രക്രിയ വിജയകരമാകാന്‍ പ്രാര്‍ഥനയിലാണ്. ഇന്നു രാവിലെ ഏഴരയ്ക്കു എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലാണു ശസ്ത്രക്രിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.