മണ്‍സൂണ്‍ ഇനി ദുര്‍ബലമാകും
Sunday, August 2, 2015 11:48 PM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇനി കൂടുതല്‍ ദുര്‍ബലമാകുമെന്നു പ്രവ ച നം. ഇപ്പോള്‍ത്തന്നെ 30 ശതമാനം മഴ കുറവായ കേരളത്തില്‍ ഓഗസ്റിലെ മഴ വളരെ കുറവാകുമെ ന്നു കരുതപ്പെടുന്നു.

ജൂണില്‍ 13 ശതമാനവും ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂലൈയില്‍ 44 ശതമാനവും കുറവാണ് മഴയില്‍ ഉണ്ടായത്. ജൂണില്‍ 64.98 സെന്റിമീറ്റര്‍ കിട്ടേണ്ട സ്ഥാനത്തു ലഭിച്ചത് 56.36 സെന്റിമീറ്റര്‍ മഴയാണ്. ജൂലൈയില്‍ 72.63 സെന്റിമീറ്ററിന്റെ സ്ഥാനത്ത് 40.62 സെന്റിമീറ്റര്‍ മാത്രം. ഓഗസ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി ശരാശരി 66 സെന്റിമീറ്റര്‍ മഴയാണു കിട്ടേണ്ടത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടു ബംഗ്ളാദേശില്‍ ആഞ്ഞടിച്ച കോമന്‍ ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ മഴ വര്‍ഷിച്ചു. പക്ഷേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മഴ ലഭിച്ചില്ല.

ഇന്ത്യന്‍ കാലാവസ്ഥാവകുപ്പിന്റെ പ്രവചനത്തിനു വിപരീതമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദക്ഷിണേന്ത്യയില്‍ മഴ കുറയില്ലെന്നും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ വളരെ കുറവാകുമെന്നുമാണ് പ്രവചനം. പക്ഷേ ഇപ്പോള്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മാത്രമാണ് അധികമഴ (11 ശതമാനം) ലഭിച്ചത്. ദക്ഷിണേന്ത്യയില്‍ 20 ശതമാനം കുറവായി.


രാജ്യത്തു ദീര്‍ഘകാലശരാശരിയുടെ 88 ശതമാനം മഴയാണു കിട്ടുക എന്നാണ് വകുപ്പ് പറഞ്ഞ ത്. അതായത് 12 ശതമാനം കുറവ്. ജൂലൈ 31-ലെ നിലവച്ച് മഴക്കുറവ് അഞ്ചുശതമാനമാണ്.

ഇക്കൊല്ലം ശരാശരിയുടെ 102 ശതമാനം മഴ ലഭിക്കും എന്നു പ്രവചിച്ചിരുന്ന സ്വകാര്യ കാലാവ സ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് ഇപ്പോള്‍ അതു തിരുത്തി; ഇപ്പോള്‍ പറയുന്നത് മഴ 98 ശതമാനമേ വരൂ എന്നാണ്. ഓഗസ്റില്‍ ശരാശരിയുടെ 90 ശത മാനം മഴയാണ് സ്കൈമെറ്റ് പ്രവചിക്കുന്നത്.

പസഫിക്കിലെ എല്‍നീനോ പ്രതിഭാസം കരുത്തു നേടിയതും ഇന്ത്യാസമുദ്രത്തില്‍ മണ്‍സൂണിനെ സഹായിക്കുന്ന ചില ചലനങ്ങള്‍ ഉണ്ടാകാത്തതുമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമായി പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.