കൈക്കൂലി വാങ്ങുമ്പോള്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍
കൈക്കൂലി വാങ്ങുമ്പോള്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍
Saturday, May 23, 2015 1:22 AM IST
കണ്ണൂര്‍: ഭൂമിക്കു പട്ടയം നല്‍കുന്നതിനാ യി 5,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ് ചെയ്തു.

കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസര്‍ കൊല്ലം ചവറ ചെറുശേരി ഭാഗത്തെ രഞ്ജിനിയില്‍ ആര്‍. രതീഷി നെ(39)യാണു കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി എ.വി. പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാട്ടൂരിലെ കാരക്കണ്ടി നാണുവിന്റെ പരാതിയിലാണ് അറസ്റ്.

നാണുവിന്റെ മകളുടെ ഭര്‍ത്താവിന് അവകാശപ്പെട്ട സ്ഥലത്തിന്റെ പട്ടയത്തിനായി ഒരു വര്‍ഷം മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പലതവണ വില്ലേജ് ഓഫീസറെ സമീപിച്ചെങ്കിലും പട്ടയം നല്‍കാന്‍ തയാറായില്ലെന്നു പറയുന്നു. മൂന്നു പേര്‍ക്ക് അവകാശപ്പെട്ട ഈ സ്ഥലത്തിന്റെ പട്ടയം നല്‍കണമെങ്കില്‍ ഓരോ അവകാശിയും 5,000 രൂപ വീതം 15,000 രൂപ നല്‍കണമെന്നായിരുന്നുവത്രെ വില്ലേജ് ഓഫീസറുടെ ആവശ്യം.


ഇക്കാര്യം ചൂണ്ടിക്കാട്ടി നാണു വ്യാഴാഴ്ച വിജിലന്‍സ് ഓഫീസിലെത്തി പരാതി നല്‍കി. വിജിലന്‍സിന്റെ നിര്‍ദേശാനുസ രണം ഇന്നലെ ഉച്ചയ്ക്ക് വില്ലേജ് ഓഫീസിലെത്തി രതീഷിനു 5,000 രൂപ കൈമാറി. പണം കൈപ്പറ്റിയ ഉടന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസറെ അറസ്റ് ചെയ്യുകയായിരുന്നു. രതീഷിനെ ഇന്നു രാവിലെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അറസ്റിലായ ഇയാളെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.