വള്ളിക്കോട്ട് പീഡനക്കേസിലെ പ്രതികളെ അറസ്റ് ചെയ്യണം: വി.എസ്. അച്യുതാനന്ദന്‍
വള്ളിക്കോട്ട് പീഡനക്കേസിലെ പ്രതികളെ അറസ്റ് ചെയ്യണം: വി.എസ്. അച്യുതാനന്ദന്‍
Saturday, May 23, 2015 1:38 AM IST
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തരമന്ത്രി തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടി നിരവധി പേരുടെ പേരുകള്‍ പോലീസിനോടു പറഞ്ഞിട്ടുള്ളതായും കേള്‍ക്കുന്നു. ഒരു വര്‍ഷമായി പെണ്‍കുട്ടി തിരോധാനത്തിലായിരുന്നു. ഈ കാലയളവില്‍ പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയിട്ടുള്ളതായി പറയുന്നു.

വലിയൊരു പെണ്‍വാണിഭസംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്േടായെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സൂര്യനെല്ലി, കിളിരൂര്‍, വിതുര തുടങ്ങിയ പെണ്‍വാണിഭക്കേസുകളെക്കാള്‍ വലിയ പീഡനമാണ് ഇതില്‍ നടന്നിട്ടുള്ളതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.


റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലത്തില്‍ നടന്ന ഈ സംഭവത്തില്‍ കുറ്റവാളികളെ കണ്െടത്താന്‍ അദ്ദേഹമോ മറ്റു മന്ത്രിമാരോ പോലും ചെറുവിരല്‍ അനക്കുന്നില്ലെന്നതു കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. കേസന്വേഷണത്തില്‍ പത്തനംതിട്ട സിഐ നിഷേധാത്മക സമീപനം സ്വീകരിക്കുന്നതും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി പ്രത്യേക താത്പര്യമെടുത്ത് ഇതിനു പിന്നിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.