ഫാക്ടിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ല: സിഎംഡി
Saturday, May 23, 2015 1:23 AM IST
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു സിഎംഡി ജയ്വീര്‍ ശ്രീവാസ്തവ വ്യക്തമാക്കി. ഫാക്ടിന്റെ അമ്പലമുകളിലെ 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നു സൂചിപ്പിച്ചു കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഫാക്ടിനു കത്തയച്ചതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവ് പിന്‍വലിക്കണം. കഴിഞ്ഞ 19ന് ഇതു സംബന്ധിച്ചു തിരുവനന്തപുരത്തു ചീഫ് സെക്രട്ടറി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫാക്ടിന്റെ ഭൂമി കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും സംസ്ഥാ ന സര്‍ക്കാരിന് ഇതേറ്റെടുക്കാന്‍ അധികാരമില്ലെന്നുമുള്ള നിലപാട് അവിടെ വ്യക്തമാക്കിയിരുന്നു. കൂടിയാലോചനയില്ലാതെയാണു ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്കു വിരുദ്ധമാണിത്. ഇക്കാര്യങ്ങള്‍ വിശദമാക്കി ചീഫ് സെക്രട്ടറിക്കു കത്തയച്ചിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അമ്പലമുകളിലെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗ അവകാശം കേന്ദ്രത്തിനു നല്‍കണമെന്നു നേരത്തേതന്നെ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്െടന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാക്ടിന്റെ ഭൂമി ഗുണപരമായി ഉപയോഗിക്കുന്നതിനു മാനേജ്മെന്റിന് അവകാശം നല്‍കണമെന്നാണു ഫാക്ട് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായതുകൊണ്ടു ഭൂമിയുടെ അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതേസമയം, ഭൂമി സ്വകാര്യ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ വിട്ടുകൊടുക്കുന്നതിനെ എതിര്‍ക്കുമെന്നും ട്രേഡ് യൂണിയനുകള്‍ പറയുന്നു. ഫാക്ടിനു ദോഷകരമായ വിധത്തില്‍ ഭൂമി സര്‍ക്കാര്‍ വിനിയോഗിക്കുന്നതിനോടു യോജിപ്പില്ലെന്നു മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് എം.എം. ലോറന്‍സ് പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ കേന്ദ്രത്തിനു ഭൂമിയില്‍ സ്വതന്ത്ര വിനിയോഗ അവകാശം നല്‍കുന്നതില്‍ സാങ്കേതികമായ പ്രശ്നം ഉണ്െടന്നു കരുതുന്നില്ല. ധാരാളം ഭൂമി വെറുതേ കിടക്കുന്നുമുണ്ട്. ഫാ ക്ടിനുകൂടി പ്രയോജനകരമായ വിധത്തില്‍ ഭൂമി വിനിയോഗിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.