ഫോറസ്റ് ഗാര്‍ഡിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം
ഫോറസ്റ് ഗാര്‍ഡിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം
Wednesday, April 1, 2015 12:25 AM IST
കോഴിക്കോട്: ഫോറസ്റ് ഗാര്‍ഡിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നായാട്ടുകാരനു ജീവപര്യന്തം തടവും അഞ്ചുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷ. താമരശേരി വനം റേഞ്ചില്‍പ്പെട്ട പുതുപ്പാടി സെക്ഷനിലെ ഫോറസ്റ് ഗാര്‍ഡ് പുന്നശേരി കുട്ടമ്പൂര്‍ പാറയില്‍ വീട്ടില്‍ പി. ദേവദാസിനെ (40) കൊലപ്പെടുത്തിയ കേസിലാണു പ്രതി പുതുപ്പാടി കൂട്ടാല വീട്ടില്‍ കെ.കെ. മമ്മദിന് (74) കോഴിക്കോട് അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം.ജി. പത്മിനി ശിക്ഷ വിധിച്ചത്.

വനംവകുപ്പ് ജീവനക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കോഴിക്കോട് ഡിഎഫ്ഒക്ക് കോടതി നിര്‍ദേശം നല്‍കി. ദേവദാസിന്റെ കുട്ടികള്‍ക്ക് 18 വയസാകുന്നതുവരെയുള്ള പഠനച്ചെലവുകളും ചികിത്സാ ചെലവുകളും വനം വകുപ്പ് വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഐപിസി 302-ാം വകുപ്പുപ്രകാരം ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ തുകയില്‍ മൂന്നു ലക്ഷം രൂപ ദേവദാസിന്റെ വിധവയ്ക്കും ഒരു ലക്ഷം രൂപ ദേവദാസിന്റെ അമ്മയ്ക്കും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. കോടതി വിധി എല്ലാവര്‍ക്കും പാഠമാകട്ടെയെന്ന് ദേവദാസിന്റെ അമ്മ ജാനു അമ്മ പ്രതികരിച്ചു. വിധിയില്‍ ആശ്വാസം തോന്നുന്നുണ്െടന്ന് ദേവദാസിന്റെ ഭാര്യ എം.പി. ബേബിയും പറഞ്ഞു. ദേവദാസിന്റെ അമ്മയെയും ഭാര്യയെയും കൂടാതെ മക്കളും സഹോദരിമാരും വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു.


2010 മാര്‍ച്ച് 25ന് പുലര്‍ച്ചെ ഒന്നോടെ ഈങ്ങാപ്പുഴയ്ക്കടുത്ത് കൊളമല ഫോറസ്റ് റേഞ്ച് പരിധിയിലാണ് ദേവദാസിനെ മമ്മദ് വെടിവച്ചത്. സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍ എം.കെ. രാജീവ്കുമാറിനൊപ്പം കാട്ടില്‍ പരിശോധന നടത്തുകയായിരുന്ന ദേവദാസിനു നേരേ നായാട്ടുകാരനായ മമ്മദ് വെടിവയ്ക്കുകയായിരുന്നു.

വെടിയേറ്റു വീണ ദേവദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ മൂന്നിന് രാത്രി 10.30 നു മരിച്ചു. സംഭവത്തിനുശേഷം രാജീവിനു നേരേ വെടിയുതിര്‍ക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രാജീവിന്റെ വയറിനു കുത്തിപ്പിടിച്ച് കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്താണ് മമ്മദ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. അന്നു രാവിലെ ഒന്‍പതോടെ ഈങ്ങാപ്പുഴ ബസ് സ്റാന്‍ഡില്‍വച്ചാണ് മമ്മദിനെ പോലീസ് അറസ്റ് ചെയ്തത്. താമരശേരി സിഐ ആയിരുന്ന അബ്ദുള്‍ റസാഖ് ആണ് കേസ് അന്വേഷിച്ചത്.

ദേവദാസിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് അഡ്വ. ബി.എന്‍. ബിനേഷ് ബാബു, അഡ്വ. ടി. അരുണ്‍ ജോഷി എന്നിവരെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുകയായിരുന്നു. നാലു മാസം നീണ്ട വിചാരണവേളയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. അന്‍പതോളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി. തോക്കും വെടിയുണ്ടയും കത്തിയുമടക്കം 19 തൊണ്ടിമുതലുകളും വാദിഭാഗം കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.