ചന്ദനമോഷണ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍
Friday, March 6, 2015 12:27 AM IST
മറയൂര്‍: മറയൂരില്‍ ചന്ദന കൊള്ളയ്ക്കെത്തിയ ഇരുപതംഗ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. കാന്തല്ലൂര്‍ വണ്ണാന്തുറ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസം രാത്രി തേങ്ങാമല ഭാഗത്തു നിന്നും നൂറ് കിലോഗ്രാമിലധികം തൂക്കം വരൂന്ന ചന്ദന മരം മൂറിക്കാനെത്തിയ അഞ്ചംഗ സംഘത്തെ വന പാലകര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാലുപേര്‍ ഓടി രക്ഷപെട്ടു. സംഭവസ്ഥലത്തു നിന്നും തമിഴ്നാട് വേലൂര്‍ സ്വദേശി ദൊക്കനെ (36) പിടികൂടി. നാലു പേര്‍ തമിഴ്നാട് വനമേഖലയായ ആനമലൈ ടൈഗര്‍ റിസര്‍വ് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് മറയൂര്‍ ഡി.എഫ്.ഒ സാബി വര്‍ഗീസ് തമിഴ്നാട് വനം വകുപ്പിനോട് സഹായം അഭ്യര്‍ഥിക്കുകയായിരൂന്നു. പിന്നീട് തമിഴ്നാട് വനം വകുപ്പിലെ വന പാലകരൂമായി ചേര്‍ന്ന് സംയുക്തമായി നടത്തിയ തെരച്ചിലില്‍ തളിഞ്ചി -മഞ്ഞപെട്ടി ഭാഗത്ത് നാലു പേരെ കൂടി പിടികൂടുകയായിരുന്നു. തമിഴ്നാട് തിരൂപത്തുര്‍ പുലിയൂര്‍ സ്വദേശി കാളി (50)പുലിയൂര്‍ കൊണ്ടൂര്‍ സ്ട്രീറ്റ് വേന്തന്‍(26) നെല്‍വാസല്‍ സ്വദേശി തിരൂപതി(29 ) കീളൂര്‍ സ്വദേശി ഗോവിന്ദരാജ്(26) എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത് . പിടിയിലായ സംഘത്തെ ചോദ്യം ചെയ്തുവരുന്നു. ഇവരില്‍ നിന്നും നൂറു കിലോഗ്രാമിലധികം തൂക്കം വരൂന്ന ചന്ദനം വനപാലകര്‍ കണ്െടടുത്തു. വനത്തിനുള്ളില്‍ കടന്ന് ദിവസങ്ങളോളം താമസിച്ചു ചന്ദന മരങ്ങള്‍ മുറിച്ചു കടത്തുന്നതാണ് ഇവരുടെ രീതി. വണ്ണാന്തുറ സ്റേഷനിലെ വന പാലകരായ കിഷോര്‍, വിജയന്‍, വിനീത്. പി.പി, ബിനോയ്, ട്രൈബല്‍ വാച്ചര്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലൂള്ള വന പാലകരാണ് പ്രതികളെ കാട്ടില്‍ നിന്നു പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.