കാരുണ്യ, നീതി സ്റോറുകളില്‍ കാന്‍സറിന് മരുന്നില്ല
Friday, March 6, 2015 12:23 AM IST
കോട്ടയം: മെഡിക്കല്‍ കോളജിലെ കാരുണ്യ, നീതി മെഡിക്കല്‍ സ്റോറുകളില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നില്ല. അതേസമയം സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് ലഭിക്കുമെങ്കിലും വിലപിടിപ്പുള്ള മരുന്നു വാങ്ങാന്‍ കഴിയാതെ നൂറുകണക്കിനു കാന്‍സര്‍ രോഗികള്‍ നെട്ടോട്ടമോടുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള രോഗികള്‍ കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. ഇവിടെ നിന്നുള്ള ഡോക്ടര്‍ കുറിച്ചു നല്‍കിയ ടൈകെര്‍ബ് (ഠ്യസലൃയ) എന്ന ഗുളിക മെഡിക്കല്‍ കോളജിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയിലും നീതി മെഡിക്കല്‍ ഷോപ്പിലും സ്റോക്കില്ല. ഒരു ഗുളികയ്ക്ക് 450 രൂപയോളം വിലയുണ്ട്. ദിവസം രണ്ടു ഗുളിക വീതം കഴിക്കാനാണ് ഡോക്ടറുടെ നിര്‍ദേശം. ഗുളിക വാങ്ങാന്‍ നിവൃത്തിയില്ലാതെ സാധാരണക്കാരും നിര്‍ധനരുമായ കാന്‍സര്‍ രോഗികള്‍ ഏറെ വലയുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ ഗുളിക തീര്‍ന്നിട്ട് ഒരു മാസത്തോളമായി. കാരുണ്യ ഫാര്‍മസിയുടെ എറണാകുളം ഹെഡ് ഓഫീസിലാണു മരുന്ന് എത്തുന്നത്. അവിടെനിന്നാണു കാരുണ്യയുടെ മറ്റ് ഷോപ്പുകളിലേക്കു വിതരണം ചെയ്യുന്നത്. മരുന്ന് ലഭിച്ചാലുടന്‍ കോട്ടയത്തേക്കു കൊറിയര്‍ അയയ്ക്കാന്‍ പറഞ്ഞിട്ടുണ്െടന്ന് കാരുണ്യ ഫാര്‍മസി അധികൃതര്‍ വ്യക്തമാക്കി. പലരും മരുന്ന് അന്വേഷിച്ച് വരുന്നുണ്െടന്നും താമസിയാതെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും കാരുണ്യ ഫാര്‍മസി അധികൃതര്‍ പറയുന്നു.


നീതി മെഡിക്കല്‍ സ്റോറിലും മരുന്ന് സ്റ്റോക്കില്ല. നിരവധി ആളുകള്‍ ഇതേ മരുന്നിനായി കാരുണ്യ ഫാര്‍മസിയിലും നീതി മെഡിക്കല്‍ സ്റോറിലും ദിവസങ്ങളായി കയറിയിറങ്ങുകയാണ്.

അതേസമയം പണമുള്ളവര്‍ക്കു സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു മരുന്നു വാങ്ങാന്‍ കിട്ടുകയും ചെയ്യും. കാന്‍സര്‍ രോഗികള്‍ക്കു മരുന്നും ചികിത്സയും സൌജന്യമാക്കിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മാത്രമാണെന്നു രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. മരുന്ന് അടിയന്തരമായി ലഭ്യമാക്കന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.