പതിനേഴുകാരി വീട്ടില്‍ വെട്ടേറ്റു മരിച്ചു; യുവാവ് അറസ്റില്‍
പതിനേഴുകാരി വീട്ടില്‍ വെട്ടേറ്റു മരിച്ചു; യുവാവ് അറസ്റില്‍
Friday, December 19, 2014 1:09 AM IST
തൃപ്പൂണിത്തുറ: വീടിന്റെ ടെറസില്‍ തുണി വിരിക്കുന്നതിനിടെ പതിനേഴുകാരി വെട്ടേറ്റു മരിച്ചു. മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ അയല്‍വാസി ഉദയംപേരൂര്‍ മാങ്കായിക്കടവ് ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ ബിനുരാജിനെ (കുഞ്ഞുകുട്ടന്‍ 28) പോലീസ് കൊലക്കേസില്‍ അറസ്റ് ചെയ്തു.

പ്ളസ്ടു കഴിഞ്ഞു ബ്യൂട്ടീഷന്‍ കോഴ്സിനു പഠിക്കുകയായിരുന്ന നീതുവാണു വെട്ടേറ്റു മരിച്ചത്. പള്ളിപ്പറമ്പില്‍ ബാബു-പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയാണു നീതു. കഴുത്തിനു പിന്നിലായി 15 വെട്ടേറ്റ നീതു തല്‍ക്ഷണം മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.

ഡ്രൈവറായി ജോലി ചെയ്യുന്ന ബിനുരാജ് മൂന്നു മാസം മുന്‍പ് പെണ്‍കുട്ടിയോടൊപ്പം ഉദയംപേരൂര്‍ പോലീസ് സ്റേഷനിലെത്തി തങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുകൂട്ടരുടെയും വീട്ടുകാരെ പോലീസ് അനുരഞ്ജനത്തിനായി വിളിച്ചുവരുത്തിയപ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം ചെയ്തുനല്‍കാമെന്നു വീട്ടുകാര്‍ പോലീസ് സ്റേഷനില്‍ എഴുതി നല്‍കി. എന്നാല്‍, ഏതാനും ദിവസം മുന്‍പ് നീതു പോലീസ് സ്റേഷനിലെത്തി ബിനുരാജിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചുവത്രെ.


നീതുവിനെ കുറെ നാളായി ബിനുരാജ് സംശയത്തോടെയാണു കണ്ടിരുന്നത്. മറ്റു ചിലരുമായി പെണ്‍കുട്ടിക്കു പ്രണയബന്ധമുണ്ടായിരുന്നെന്നാണു പ്രതി പോലീസിനോടു പറഞ്ഞത്.

ഉദയംപേരൂര്‍ എസ്ഐ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ വീട്ടില്‍നിന്നു കസ്റഡിയിലെടുത്തു. അസിസ്റന്റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ് നടത്തി മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് അയച്ചു. കുണ്ടന്നൂരില്‍നിന്നു പത്തുവര്‍ഷം മുമ്പാണു ബാബുവും കുടുംബവും ഉദയംപേരൂരിലെത്തി താമസമാക്കിയത്. പരേതനായ രാജുവിന്റെയും ചെല്ലമ്മയുടെയും മകനാണു ബിനുരാജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.