യുവതി പ്രസവത്തിനെത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്നു സ്കാനിംഗ് റിപ്പോര്‍ട്ട്!
Friday, December 19, 2014 1:08 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ഒന്‍പതാം മാസത്തില്‍ പ്രസവത്തിനെത്തിയ യുവതി ഗര്‍ഭിണിയല്ലെന്നു സ്കാനിംഗില്‍ കണ്െടത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ആശയക്കുഴപ്പവും വാക്കേറ്റവും. മാടപ്പള്ളി സ്വദേശിനിയായ മുപ്പതുകാരിയാണു പ്രസവത്തിനു തയാറെടുത്ത് എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്നു സ്കാനിംഗില്‍ കണ്െടത്തിയത്.

സംഭവം ഇങ്ങനെ: യുവതി ഗര്‍ഭിണിയായെന്നു തോന്നിയതിനാല്‍ മൂന്നാം മാസം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തി ഗൈനക്കോളജിസ്റിനെ കാണുകയും തുടരെ മരുന്നുകള്‍ കഴിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള സമയങ്ങളില്‍ ഡോക്ടറുടെ വീട്ടിലെത്തി പരിശോധന നടത്തി മരുന്നു വാങ്ങുകയായിരുന്നു.

ഒന്‍പതു മാസം തികഞ്ഞ കഴിഞ്ഞ ദിവസം യുവതി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രസവത്തിനായെത്തി. ശിശുവിന്റെ അവസ്ഥയറിയാന്‍ ആശുപത്രിയില്‍ ഇന്നലെ സ്കാനിംഗും മറ്റു പരിശോധനകളും നടത്തിയപ്പോഴാണു എല്ലാവരും ഞെട്ടിയത്. യുവതി ഗര്‍ഭിണിയല്ല. ഇതോടെ യുവതിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കങ്ങളും വാഗ്വാദവുമുണ്ടായി.

സംഭവത്തെക്കുറിച്ചു ജനറല്‍ ആശുപത്രി സൂപ്രണ്ട് പറയുന്നതിങ്ങനെ: യുവതി മൂന്നാം മാസത്തില്‍ ആശുപത്രിയിലെത്തി ഗൈനക്കോളജിസ്റിനെ കണ്ടു. അന്നു യുവതി സമര്‍പ്പിച്ച സ്കാനിംഗ് റിപ്പോര്‍ട്ടില്‍ മൂന്നു മാസം ഗര്‍ഭമുള്ളതായി കണ്െടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടര്‍ന്നത്. അഞ്ചാം മാസത്തില്‍ സ്കാനിംഗ് വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും യുവതി സ്കാനിംഗ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഒന്‍പതു മാസം തികഞ്ഞപ്പോള്‍ പ്രസവത്തിനായെത്തി സ്കാനിംഗ് നടത്തിയപ്പോഴാണു ഗര്‍ഭമില്ലെന്നു മനസിലായത്.


അതേസമയം, മറ്റൊരു വാദം ഇങ്ങനെ: യുവതിക്കു മൂന്നു വയസുള്ള ഒരു കുട്ടിയുണ്ട്. ഈ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്നപ്പോഴുള്ള സ്കാനിംഗ് റിപ്പോര്‍ട്ടും ഇപ്പോള്‍ ഗര്‍ഭിണിയാണെന്നു കരുതിയെടുത്ത സ്കാനിംഗ് റിപ്പോര്‍ട്ടും യുവതി ഒന്നിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതി ആദ്യം ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും ഡോക്ടറെ കാണിച്ചിരുന്നു. ആദ്യത്തെ കുട്ടിയുടെ സ്കാനിംഗ് റിപ്പോര്‍ട്ടാണു ഡോക്ടര്‍ ശ്രദ്ധിച്ചതെന്നാണു കരുതുന്നത്.

എന്നാല്‍, യുവതിയുടെ ഉദരത്തില്‍ ഗര്‍ഭമല്ല മറിച്ചു കൊഴുപ്പടിഞ്ഞു വയറു വീര്‍ക്കുന്ന സ്യൂഡോ പ്രഗ്നന്‍സി എന്ന രോഗമാണെന്നും ഇതു ചെറിയ ചികിത്സയിലൂടെ ഭേദമാക്കാമെന്നുമാണു സൂപ്രണ്ടിന്റെ വിശദീകരണം. രോഗി ഹാജരാക്കിയ റിപ്പോര്‍ട്ടുകള്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്തതാണു യുവതിക്കും കുടുംബത്തിനും മനഃക്ളേശമുണ്ടാക്കുന്ന സംഭവങ്ങളിലേക്ക് എത്തിച്ചതെന്നു ചൂണ്ടിക്കാണി ക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.