കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: വിമാനത്താവള കരാര്‍ കമ്പനിയിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍
Friday, November 21, 2014 12:03 AM IST
കൊണ്േടാട്ടി: ഒമാന്‍ എയര്‍ വിമാനത്തിലെ ടോയ്ലറ്റ് മാലിന്യത്തില്‍നിന്ന് രണ്ടര കിലോ സ്വര്‍ണം കണ്െടടുത്ത സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ടു കരാര്‍ ജീവനക്കാരെ എയര്‍ കസ്റംസ് ഇന്റലിജന്‍സ് പിടികൂടി. വിമാനത്താവളത്തിലെ ശുചീകരണ കരാര്‍ ഏറ്റെടുത്ത ഭദ്ര കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആലപ്പുഴ പുളിങ്കുന്നത്ത് കെ.ജി.അനില്‍കുമാര്‍ (40), കോഴിക്കോട് കക്കട്ടില്‍ സ്വദേശി ടി.പി.സജീവന്‍ (37)എന്നിവരാണ് അറസ്റിലായത്. ബുധനാഴ്ചയാണു സ്വര്‍ണം കണ്ൈടടുത്തത്.

സ്വര്‍ണം കൊണ്ടുവന്ന കോഴിക്കോട് വാവാട് സ്വദേശി ആഷിഖിനെ (24) കരിപ്പൂര്‍ എയര്‍ കസ്റംസ് ബുധനാഴ്ച പിടികൂടിയിരുന്നു. ആഷിഖ് വിമാനത്തില്‍ ഒളിപ്പിച്ച സ്വര്‍ണം അനില്‍കുമാര്‍ ശുചീകരണ തൊഴിലാളിയായ സജീവന്റെ സഹായത്തോടെ പുറത്തെത്തിക്കാനായിരുന്നു പദ്ധതിയെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍, ഇതിനു മുമ്പ് തന്നെ ആഷിഖ് സ്വര്‍ണം കൊണ്ടുവരുന്നതായി കസ്റംസിനു വിവരം ലഭിച്ചിരുന്നു. സ്വര്‍ണം ടോയ്ലെറ്റില്‍ ഒളിപ്പിച്ചു പുറത്തിറങ്ങുന്നതിനിടെ ഇയാള്‍ പിടിയിലാവുകയും ചെയ്തു. 30,000 രൂപയാണു പ്രതിഫലമായി ആഷിഖിനു വാഗ്ദാനം ചെയ്തിരുന്നത്.

ജിദ്ദയില്‍നിന്ന് അഹമ്മദ് എന്നൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ചാണു കള്ളക്കടത്തിനു കൂട്ടു നിന്നതെന്ന് അനില്‍കുമാര്‍ മൊഴി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണം പുറത്തെത്തിച്ചാല്‍ 20,000 രൂപയായിരുന്നു ഇയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.


അനില്‍കുമാറിനു സ്ഥലത്തേക്കു പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ ശുചീകരണ തൊഴിലാളിയായ സജീവനെ കൂട്ടുപിടിക്കുകയായിരുന്നു. ഇതിനായി 10,000 രൂപ അനില്‍കുമാര്‍ വാഗ്ദാനം ചെയ്തു. ഇതനുസരിച്ചാണു സജീവന്‍ സ്വര്‍ണമെടുക്കാന്‍ തുനിഞ്ഞത്. ഓരോ കിലോഗ്രാം വീതമുളള രണ്ട് സ്വര്‍ണക്കട്ടികളും അതിനോടു ചേര്‍ത്ത രണ്ടു തകിടുകളും കടലാസില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു.

വിമാനത്താവളത്തിനു പുറത്തു ബൈക്കുകള്‍ നിര്‍ത്തുന്ന ഷെഡിനു സമീപത്തു നീലഷര്‍ട്ട് ധരിച്ച ആള്‍ക്കു സ്വര്‍ണം കൈമാറാനായിരുന്നു അനില്‍കുമാറിനു ലഭിച്ച നിര്‍ദേശം. കസ്റ്റംസ് അസിസ്റന്റ് കമ്മീഷണര്‍ എസ്.ഡി.ശ്യാം സുന്ദര്‍, ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, ടി.ജി.രജിത്ത്, എന്‍.എസ്.എ പ്രസാദ്, യു. ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്വര്‍ണം പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.