മന്ത്രി മുനീറിനെതിരായ പരാതി അന്വേഷിക്കണമെന്നു ലോകായുക്ത ഉത്തരവ്
മന്ത്രി മുനീറിനെതിരായ പരാതി അന്വേഷിക്കണമെന്നു ലോകായുക്ത ഉത്തരവ്
Sunday, October 26, 2014 1:20 AM IST
കോഴിക്കോട്: അനധികൃത കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ മന്ത്രി എം.കെ.മുനീറിനെതിരേ ഉയര്‍ന്ന പരാതിയില്‍ അന്വേഷണത്തിനു ലോകായുക്ത ഉത്തരവ്.

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട പരാതിയിലാണു ലോകായുക്ത ജസ്റീസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റീസ് കെ.പി ബാലചന്ദ്രന്‍ എന്നിവരുടേതാണ് ഉത്തരവ്. മന്ത്രി എം.കെ. മുനീര്‍ ഇടപെട്ടു നിയമസാധുത നല്‍കിയ കേസിനെക്കുറിച്ചാണ് അന്വേഷണം.

ഉള്ള്യേരിക്കടുത്ത് പൊയിലിങ്കല്‍ താഴെ ഒള്ളൂര്‍ ഷോപിംഗ് കോംപ്ളക്സുകളുടെ നിര്‍മാണത്തെക്കുറിച്ചുള്ളതാണു രവി ഉള്ള്യേരി നല്‍കിയ പരാതി. കണ്ണൂര്‍ ഡിഐജി ദിനേന്ദ്രകശ്യപിനാണ് അന്വേഷണച്ചുമതല. അന്വേഷണറിപ്പോര്‍ട്ട് നവംബര്‍ 27ന്റെ സിറ്റിംഗില്‍ പരിഗണിക്കും.


മന്തി എം.കെ മുനീര്‍, പ്രൈവറ്റ് സെക്രട്ടറി തദേശഭരണവകുപ്പ് സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ തുടങ്ങി 12 പേരെ എതിര്‍ കക്ഷികളാക്കിയാണു പരാതി.

പഞ്ചായത്ത് രാജ് നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണത്തിനു മന്ത്രിയും ഓഫീസും ഇടപെട്ടെന്നും എല്‍എസ്ജിഡിഐ ട്രിബൂണല്‍ അനധികൃതമെന്നു കണ്െടത്തിയ കെട്ടിടത്തിനു നിയമസാധുത നല്‍കാന്‍ സഹായിച്ചെന്നുമാണു പരാതിയിലുളളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.