മനോജ് വധം: കീഴടങ്ങിയതു പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമെന്നു മൊഴി, ഒളിവില്‍ കഴിഞ്ഞതു പാര്‍ട്ടി ഗ്രാമങ്ങളില്‍
Saturday, October 25, 2014 12:51 AM IST
തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റിലായി റിമാന്‍ഡില്‍ കഴിയവേ പ്രത്യേക അന്വേഷണസംഘം കസ്റഡിയില്‍ വാങ്ങിയ രണ്ടു പ്രതികളെ ചോദ്യം ചെയ്യല്‍ തുടങ്ങി. കൂത്തുപറമ്പ്, പാനൂര്‍ മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളിലാണു തങ്ങള്‍ ഒളിവില്‍ കഴിഞ്ഞതെന്നും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണു കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയതെന്നും പ്രതികള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.

വ്യാഴാഴ്ച കസ്റഡിയില്‍ വാങ്ങിയ സിപിഎം കിഴക്കെ കതിരൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും വീഡിയോഗ്രാഫറുമായ കുനിയില്‍ വീട്ടില്‍ സി.പി. ജിജേഷ് (33), ആറാം പ്രതി കോട്ടയംപൊയില്‍ ചൂളാവില്‍ പി. സുജിത്ത് എന്ന അച്ചാര്‍ സുജിത്ത് (30) എന്നിവരാണ് ഒളിസങ്കേതങ്ങളെക്കുറിച്ചും ഒളിവില്‍ കഴിയാന്‍ സഹായിച്ച പാര്‍ട്ടി പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു നല്‍കിയത്.

പാര്‍ട്ടി ഏര്‍പ്പെടുത്തിയ വാഹനത്തിലാണു കോടതിയില്‍ കീഴടങ്ങാനെത്തിയതെന്നും മൂന്നു പാര്‍ട്ടി കേന്ദ്രങ്ങളിലായിട്ടാണ് ഒളിവില്‍ കഴിഞ്ഞതെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. ഇവരുടെ മൊഴി പ്രകാരം ചില നേതാക്കളുടെയടക്കം പങ്കിനെക്കുറിച്ചും വിവരം ലഭിച്ചതായി സൂചനയുണ്ട്. കൂടുതല്‍ അറസ്റ് ഉടന്‍ ഉണ്ടാകുമെന്നും അറയുന്നു.


അതിനിടെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ ഏഴംഗ സംഘം കൂത്തുപറമ്പ് മൂന്നാംപീടികയിലെ ഒരു വീടിന്റെ മച്ചില്‍ ഒളിവില്‍ കഴിയുന്നുണ്െടന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി ഒരു മണിക്ക് പോലീസ് സംഘം വീടുവളഞ്ഞു തെരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ ഏഴു പേരുള്‍പ്പെടെ 11 പേരാണു തിരിച്ചറിയപ്പെട്ട പ്രതികളില്‍ ഇനി പിടിയിലാകാനുള്ളത്.

ഒമ്പതു പേരുടെ അറസ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുള്ളത്. ആയുധങ്ങളുപയോഗിച്ചു മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ ഏഴു പേരില്‍ നാലു പേര്‍ കതിരൂര്‍ ഉക്കാസ്മൊട്ട സ്വദേശികളും മൂന്നു പേര്‍ കൂത്തുപറമ്പ് സ്വദേശികളുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.