ട്രെയിനിലെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ചു
Saturday, October 25, 2014 12:28 AM IST
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മലപ്പുറം കൊണ്േടാട്ടി കീഴശേരി സ്വദേശിനിയായ ഫാത്തിമയെ(45) തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണസംഘത്തെ വിപുലീകരിച്ചു. ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്റെ മേല്‍നോട്ടത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ വിളിച്ച യോഗത്തിലാണു സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്.

റെയില്‍വേ ഡിവൈഎസ്പി ഒ.കെ. ശ്രീരാമന്‍, സിഐ എ.കെ. ബാബു എന്നിവര്‍ക്കു പുറമേ കണ്ണൂര്‍ ഡിവൈഎസ്പി ജെ. സന്തോഷ്, ടൌണ്‍ സിഐ എം.പി. ആസാദ് എന്നിവരെയാണു സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എസ്പിയുടെ കീഴിലുള്ള സ്ക്വാഡിലെ 12 അംഗങ്ങളും കേസന്വേഷണസംഘത്തിലുണ്ടാകും.

നിലവില്‍ എസ്പിയുടെ സ്ക്വാഡിലെ അഞ്ചുപേര്‍ മാത്രമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് കേന്ദ്രീകരിച്ചു മൂന്നു സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്താനും ഇന്നലെ ജില്ലാ പോലീസ് ആസ്ഥാനത്തു ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.

പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സ്ത്രീയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചവരുടെ വിവരങ്ങള്‍ അന്വേഷണസംഘം തേടുന്നുണ്ട്. ബുധനാഴ്ച ഫാത്തിമയുടെ വീട്ടില്‍നിന്നാണ് അവര്‍ ഉപയോഗിച്ചതെന്നു കരുതുന്ന മൊബൈല്‍ ഫോണും രണ്ടു സിം കാര്‍ഡുകളും ലഭിച്ചത്. ഈ സിം കാര്‍ഡുകളില്‍ വന്നതും പോയതുമായ വിളികളുടെ വിശദാംശങ്ങള്‍ ഇന്നലെ സൈബര്‍സെല്‍ കൈമാറിയിരുന്നു.


അതേസമയം, പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ യാത്രചെയ്യുന്നുണ്െടന്ന വിവരത്തെത്തുടര്‍ന്നു മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് വ്യാഴാഴ്ച രാത്രി കണ്ണൂരിലെത്തിയപ്പോള്‍ പോലീസ് പരിശോധിച്ചെങ്കിലും ആരെയും കണ്െടത്താനായില്ല.

ഫാത്തിമയ്ക്കു കണ്ണൂര്‍ റെയില്‍വേ സ്റേഷനോടു ചേര്‍ന്നു രാത്രി ക്യാമ്പ് ചെയ്യുന്ന സംഘങ്ങളുമായി അധികം ബന്ധമില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കോഴിക്കോട് റെയില്‍വേ സ്റേഷന്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 4.45ഓടെ കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു ഫാത്തിമയെ തീകൊളുത്തി കൊലപ്പെടുത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.