പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
Friday, May 17, 2024 12:47 PM IST
കാസര്‍ഗോഡ്: സ്വന്തം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ പോലീസ് കസ്റ്റഡിലുള്ളതായി സൂചന. നേരത്തെ പീഡന കേസിലടക്കം പ്രതിയായ യുവാവാണ് കസ്റ്റഡിയിലുള്ളത്. ബന്ധുവിന്‍റെ വീട്ടിൽ നിന്നാണ് ഇ യാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ കമ്മൽ കവര്‍ന്ന് രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന.

വെളുത്ത് ഉയരമുള്ള മലയാളം സംസാരിക്കുന്ന ആളാണ് തട്ടിക്കൊണ്ടുപോയതെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടി വല്യച്ഛന്‍റെയും വല്യമ്മയുടെയും കൂടെയാണ് സാധാരണ കിടന്നുറങ്ങാറുള്ളത്.

അച്ഛനും അമ്മയും കുട്ടിയുടെ ചേച്ചിയും മറ്റൊരു മുറിയിലാണ് കിടക്കുക. വല്യമ്മ കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം വിനോദയാത്ര പോയിരുന്നതിനാല്‍ കുട്ടിയും വല്യച്ഛനും മാത്രമാണ് മുറിയിലുണ്ടായിരുന്നത്.

എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നിന് വല്യച്ഛന്‍ എഴുന്നേറ്റ് പശുവിനെ കറക്കാന്‍ പോകാറുണ്ട്. പശുവിനെ കറന്നുതീരുന്നതുവരെ അടുക്കള ഭാഗത്തെ കതക് അടയ്ക്കാറില്ല. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയത്.

തോളത്ത് കിടത്തി എടുത്തുകൊണ്ടുപോയ പെണ്‍കുട്ടി ഞെട്ടിയുണര്‍ന്ന് കരഞ്ഞപ്പോള്‍ പ്രതി കൈവിരലുകള്‍ കൊണ്ട് കണ്ണുകള്‍ അമര്‍ത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 500 മീറ്റര്‍ അകലെയുള്ള വയലില്‍ കൊണ്ടുപോയി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ധരിച്ച രണ്ടു ഗ്രാം തൂക്കമുള്ള കമ്മലുകളും പ്രതി കവര്‍ന്നു.

ഇതിനുശേഷം പ്രതി അവിടെനിന്നു കടന്നുകളഞ്ഞു. ഇതിനിടെ വീട്ടുകാരും ഏതാനും അയല്‍വാസികളും കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു. സുബോധം വീണ്ടെടുത്ത പെണ്‍കുട്ടി അടുത്ത വീട്ടിലെത്തി കതകില്‍ തട്ടിയപ്പോള്‍ ആ വീട്ടുകാര്‍ കുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

കഴുത്തിനും കണ്ണിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം മോഷണം മാത്രമാണ് നടന്നതെന്നായിരുന്നു അനുമാനം. എന്നാല്‍ ഉച്ചകഴിഞ്ഞ് മെഡിക്കല്‍ പരിശോധനാഫലം വന്നപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിരയായെന്ന് വ്യക്തമായത്.