തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; അഭിനയിക്കുന്നവർക്കും ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീം കോടതി
Tuesday, May 7, 2024 9:51 PM IST
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടൽ.

ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി.

തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങളും ഇൻഫ്ലുവെൻസർമാരും അത്തരം പരസ്യങ്ങളുടെ നിർമാതാക്കളെ പോലെ ഉത്തരവാദികളാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസുമാരായ ഹിമ കോഹ്‌ലി, എ.അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് വിലപാട് വ്യക്തമാക്കിയത്.

പതഞ്ജലിയുടെ നിരോധിത ഉത്പനങ്ങളുടെ പരസ്യം ഓൺലൈനിൽ തുടരുന്നതിലും സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരസ്യങ്ങള്‍ ഉടനടി നീക്കാനും നിര്‍ദേശം നല്‍കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക