സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനക്കാർക്ക് നോട്ടീസ്
Saturday, May 4, 2024 9:23 PM IST
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസിനെതിരായ പീഡന ആരോപണത്തിൽ അന്വേഷണം വേഗത്തിലാക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെ നാല് ജീവനക്കാർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി.

ഇന്ന് വൈകുന്നേരം ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയത്. രാജ്ഭവനിലെ ഒരു ജീവനക്കാരിയോട് ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ആദ്യം രംഗത്ത് എത്തിയത്.

അതേ സമയം തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ച് ഗവർണർ സി.വി.ആനന്ദ ബോസ് രംഗത്തെത്തിയിരുന്നു. സത്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക