പോലീസുകാരെ ബന്ദികളാക്കി; പ്രതികളെ രക്ഷപ്പെടുത്തി
Tuesday, April 30, 2024 11:39 PM IST
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പോലീസുകാരെ ബന്ധികളാക്കി ഒരു സംഘം ആളുകൾ പ്രതികളെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഏഴിന് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് കഠിനകുളം പോലീസ് സ്ഥലത്തെത്തുന്നത്.

സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രതികൾ വിലങ്ങ് അഴിച്ച് രക്ഷപ്പെടുകയായിരുന്നു.

പോലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. പോലീസെത്തി പ്രതികളെ വീണ്ടും പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ഭയന്ന് പിന്‍വാങ്ങുകയായിരുന്നു.

അക്രമി സംഘങ്ങളിൽ ഉൾപ്പെട്ടവർ നിരവധി കേസുകളിൽ പ്രതികളാണ്. തീരദേശമായതിനാൽ മറ്റു നടപടികൾ രാത്രിയിൽ വേണ്ടെന്ന തീരുമാനത്തിൽ പോലീസ് സംഘം മടങ്ങുകയായിരുന്നു.