നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Friday, April 26, 2024 3:10 PM IST
തിരുവനന്തപുരം: വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ പോളിംഗ് ബൂത്തിലെത്തി താരങ്ങളും പ്രമുഖ നേതാക്കളും. തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ 6.30നു തന്നെ പോളിംഗ് ബൂത്തിലെത്തി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്‍റ്. ജോര്‍ജ് കോണ്‍വെന്‍റ് എല്‍പി സ്‌കൂളിലാണ് താരവും കുടുബവും വോട്ട് ചെയ്യാനെത്തിയത്.

ആദ്യമായാണ് തനിക്കുതന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതെന്നും ഇത്തവണ തൃശൂരിലെ ജനങ്ങള്‍ താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്നും വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥിയും നടനുമായ ജി. കൃഷ്ണകുമാർ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ശശി തരൂർ, തോമസ് ഐസക്, എ.എം. ആരിഫ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, എ. വിജയരാഘവൻ, മന്ത്രി ആർ. ബിന്ദു, എം.എ. ബേബി അടക്കമുള്ളവർ രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

അതേസമയം, കനത്ത പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക