കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം; ഇ­തുവ­രെ ര­ജി­സ്­റ്റര്‍ ചെ­യ്ത­ത് നാ­ല് കേ­സു­കള്‍
Thursday, April 18, 2024 12:41 PM IST
ക­ണ്ണൂര്‍: വടകരയി­ലെ ഇട­ത് സ്ഥാ­നാര്‍­ഥിയും മുന്‍ മന്ത്രിയുമാ­യ കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ ആ­ക്ര­മ­ണ­ത്തില്‍ ഇ­തുവ­രെ ര­ജി­സ്­റ്റര്‍ ചെ­യ്ത­ത് നാ­ല് കേ­സു­കള്‍. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി­യാ­യ പ്ര­വാസി മലയാളി കെ.എം.മിന്‍ഹാജി­നെ­തി­രെ രണ്ടി­ട­ത്ത് കേസെ­ടുത്തു. വടകരയിലും മട്ടന്നൂരിലു­മാ­ണ് കേ­സെ­ടു­ത്തി­ട്ടു­ള്ളത്.

സല്‍മാന്‍ വാളൂര്‍ എ­ന്ന മുസ്‌ലീം ലീഗ് പ്രവര്‍ത്തകനെ­തിരേ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടു­ണ്ട്. നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേ­താ­വ് അ­സ്‌ലമി­നെ­തി­രേയും കേ­സെ­ടു­ത്തി­രുന്നു.

വിവിധ കേസുകളിലായി പ്രതി ചേർത്തിട്ടുള്ള നാല് പേരും ലീഗ് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. കെ.കെ. ശൈ­ല­ജ­യ്‌­ക്കെ­തിരായ അശ്ലീല പോ­സ്­റ്റിലാണ് കെ.എം.മിന്‍ഹാജി­നെ­തി­രെ മട്ടന്നൂർ പോ­ലീ­സ് കേ­സെ­ടുത്തത്. പ­ത്ത് ദിവ­സം മു­മ്പ് ശൈ­ല­ജ നല്‍കി­യ പ­രാ­തി­യി­ലാ­ണ് ന­ട­പ­ടി. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണി­ച്ചു­വെന്നും ഇ­ത് സാ­മൂഹി­ക മാ­ധ്യ­മ­ങ്ങള്‍ വ­ഴി പ്ര­ച­രി­പ്പി­ച്ച് ക­ലാ­പം ഉ­ണ്ടാ­ക്കാന്‍ ശ്ര­മി­ച്ചെ­ന്നു­മാ­ണ് കേ­സ്.

ഐപി­സി 509, കേ­ര­ള­ പോ­ലീ­സ് ആ­ക്­റ്റ് 120­ തു­ടങ്ങി­യ വ­കു­പ്പു­കള്‍ പ്ര­കാ­ര­മാ­ണ് കേസ്. ക­ലാ­പാ­ഹ്വാ­നം അ­ട­ക്ക­മു­ള്ള വ­കു­പ്പു­കളും ഇ­യാള്‍­ക്കെ­തി­രേ മട്ടന്നൂർ പോലീസ് ചു­മ­ത്തി­യി­ട്ടുണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക