ബി­ഹാ­റി­ലെ സീ­റ്റ് തര്‍ക്കം; കേ­ന്ദ്രമന്ത്രി പ­ശുപ­തി പാര­സ് രാ­ജി­വ­ച്ചു
Tuesday, March 19, 2024 12:39 PM IST
ന്യൂ­ഡല്‍­ഹി: ആര്‍­എല്‍­ജെ­പി നേ­താ­വ് പ­ശു­പ­തി കു­മാര്‍ പാര­സ് കേ­ന്ദ്രമ­ന്ത്രി­സ്ഥാനം രാ­ജി­വ­ച്ചു. കേ­ന്ദ്ര ഭ­ക്ഷ്യ-പൊ­തു­വിത­ര­ണ മ­ന്ത്രി­യാ­യി­രു­ന്നു അ­ദ്ദേഹം. ബി­ഹാ­റി­ലെ സീ­റ്റ് വി­ഭ­ജ­ന­ത്തി­ലു­ള്ള അ­തൃ­പ്­തി­യെ തു­ടര്‍­ന്നാ­ണ് അ­പ്ര­തീ­ക്ഷി­ത രാജി.

കഴിഞ്ഞ­ ദി­വ­സ­മാണ് ബിഹാറില്‍ എന്‍­ഡി­എ­യു­ടെ സീ­റ്റ് വി­ഭജ­നം പൂര്‍­ത്തി­യാ­യ­ത്. സംസ്ഥാനത്തെ 40 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി -17, ജനതാദള്‍ (യു)- 16, ലോക് ജനശക്തി പാര്‍ട്ടി (റാംവിലാസ്)- അഞ്ച്, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച - ഒന്ന് , രാഷ്ട്രീയ ലോക് മഞ്ച്- ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭ­ജനം.

സം­സ്ഥാന­ത്ത് നി­ല­വില്‍ അ­ഞ്ച് എം­പി­മാ­രു­ള്ള ആര്‍­എല്‍­ജെ­പി­ക്ക് ഒ­രു സീ­റ്റ് പോലും നല്‍­കാന്‍ ബി­ജെ­പി ത­യാ­റാ­യില്ല. തന്‍റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കാതെ, ചിരാഗ് പാസ്വാ­ന്‍റെ പാര്‍­ട്ടിയായ എല്‍ജെപിക്ക് കൂടുതല്‍ സീറ്റ് നല്‍കിയതാണ് പശുപതിയെ ചൊടുപ്പിച്ചത്. ആര്‍എല്‍ജെപി ഇന്ത്യാ മുന്നണിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക