Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
Friday, March 1, 2024 12:00 AM IST
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഒരു വിദ്യാർഥിനി കഴിഞ്ഞവർഷം ജൂണിൽ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐയും ഇതര വിദ്യാർഥി സംഘടനകളും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമെല്ലാം കാണിച്ച ആവേശം എന്തേ വെറ്ററിനറി സർവകലാശാല പൂക്കോട് കാന്പസിലെ വിദ്യാർഥിയുടെ മരണത്തിൽ കാണിക്കുന്നില്ല.
രാഷ്ട്രീയ പ്രതിയോഗികളുടെ തല തെങ്ങിൻപൂക്കുലപോലെ ചിതറിക്കാനാഗ്രഹിക്കുന്ന പാർട്ടിയുടെ ഭാവി, അവരുടെ വിദ്യാർഥിസംഘടനയുടെ കൈയിൽ ഭദ്രം.
2012ൽ കണ്ണൂർ അരിയിലെ ഒരു വയലിൽ പരസ്യവിചാരണ നടത്തി ഷുക്കൂർ എന്ന വിദ്യാർഥിയെ കൊന്നതിനു പ്രതിസ്ഥാനത്തുള്ള സിപിഎമ്മിന്റെ, വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ നേതാക്കൾ ഉൾപ്പെടെയുള്ളവർ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ പരസ്യവിചാരണയ്ക്കും മർദനത്തിനുമൊടുവിൽ മരണത്തിലേക്കു തള്ളിവിട്ടെന്നാണ് ആരോപണം.
ആ ഇരുപതുകാരന്റെ മൃതദേഹം കയറിൽനിന്നിറക്കി പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയപ്പോൾ തെളിഞ്ഞത് അക്രമത്തിലും ധാർഷ്ട്യത്തിലും മാതൃസംഘടനയെ അനുകരിക്കുന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ നഖക്ഷതങ്ങൾ..! അപമാനത്താലും ദുഃഖഭാരത്താലും കേരളം തലകുനിക്കുന്നു.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥിയും നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് ഫെബ്രുവരി 18നാണ്. അതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ അവിശ്വസനീയമായ കാന്പസ് വിചാരണയുടെയും ഭീകരമർദനത്തിന്റെയും ഭീഷണിയുടെയുമൊക്കെ നടുക്കുന്ന യാഥാർഥ്യങ്ങൾ പുറത്തുവന്നത്.
ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ കൺമുന്നിലാണ് സിദ്ധാർഥനെ നഗ്നനാക്കി മർദിച്ചത്. ഒരു വിദ്യാർഥിയും ഇടപെട്ടില്ല. സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്നായിരുന്നുവത്രേ ഭീഷണി. രണ്ടു ബെൽറ്റുകൾ പൊട്ടുന്നതുവരെ മർദിച്ചെന്നും ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചെന്നുമാണ് പുറത്തുവന്ന വാർത്തകൾ. 14ന് വാലന്റൈന്‍സ് ഡേയിൽ സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്തതാണ് സിദ്ധാർഥൻ ചെയ്ത കുറ്റം. അന്നുമുതൽ മരണം വരിച്ച 18ന് രാവിലെവരെ മർദിക്കുകയും ഭക്ഷണവും വെള്ളവും വരെ നിഷേധിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികളുടേതായി വന്ന വെളിപ്പെടുത്തലുകൾ. സിദ്ധാർഥൻ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വിദ്യാർഥിനിയെക്കൊണ്ടു പ്രതികൾ പരാതി കൊടുപ്പിച്ചെന്ന വെളിപ്പെടുത്തലിനെക്കുറിച്ചും പോലീസ് അന്വേഷിക്കട്ടെ.
സംഭവത്തില്‍ കോളജ് യൂണിയന് പ്രസിഡന്റ്, യൂണിയന് അംഗം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുള്‍പ്പെടെ 12 പേരാണ് പ്രതികള്‍. 15നു വീട്ടിലേക്കു പോയ സിദ്ധാർഥനെ എറണാകുളത്തെത്തിയപ്പോഴേക്കും പ്രതികൾ ഫോണിലൂടെ തിരിച്ചുവിളിക്കുകയായിരുന്നു. ഹോസ്റ്റലിൽ മടങ്ങിയെത്തിയ വിദ്യാർഥിക്ക് അനുഭവിക്കേണ്ടിവന്നത് ഉത്തരേന്ത്യയിലെ ആൾക്കൂട്ട മർദനങ്ങളെ വെല്ലുന്ന മനുഷ്യവിരുദ്ധതയായിരുന്നു. ഇംഗ്ലീഷ് എഴുത്തുകാരിയായ മുനിയ ഖാന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. “പക്ഷി ക്രൂരതയുള്ളതാണെങ്കിൽ മൃദുവായ തൂവലുകൾക്ക് അതു മറച്ചുവയ്ക്കാനാവില്ല.”
വിപ്ലവ വിദ്യാർഥി നേതാക്കൾ ലോകസാഹിത്യത്തിലെ പ്രചോദനാത്മക വാക്യങ്ങൾ പ്രസംഗങ്ങളിൽ ഉച്ചരിച്ചുകൊണ്ടിരിക്കും. അവരുടെ കക്ഷത്തിൽ സ്വാതന്ത്ര്യവാദ പുസ്തകങ്ങളുണ്ടായിരിക്കും. അവയിലെ വാക്യങ്ങൾ കാന്പസ് ചുവരുകളിൽ എഴുതിച്ചുവയ്പിക്കും. പക്ഷേ, സ്വതസിദ്ധമായുള്ളതോ വികലരാഷ്ട്രീയത്താൽ ആർജിച്ചതോ ആയ ക്രൂരതയെ പലപ്പോഴും മറച്ചുവയ്ക്കാനാവില്ല.
നിങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നുണയാണ്. കാന്പസുകളിൽ നിങ്ങൾ സൃഷ്ടിക്കുന്നതു ഭയമാണ്. സിദ്ധാർഥൻ അടികൊണ്ടു പുളഞ്ഞപ്പോൾ കണ്ടുനിന്ന നൂറിലേറെപ്പേരെയും നിശബ്ദരാക്കിക്കളഞ്ഞ ഭയം. നിങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ തല്ലാനും കൊല്ലാനും മുദ്രാവാക്യം വിളിക്കാനും ഇറങ്ങുന്ന അണികളിലൊരാളും നേതാക്കളുടെ ക്രൂരതയെ ചെറുക്കില്ല.
എത്രയെത്ര ഗുണ്ടാ-സ്ത്രീവിരുദ്ധപരാമർശ- അഴിമതിയാരോപണങ്ങളിൽ പെട്ടാലും നേതാവിനെതിരേ കമാന്നൊരക്ഷരം ഉരിയാടാൻ വിറയ്ക്കുന്ന അണികൾ..! വിപ്ലവത്തിന്റെ തൂവലുകൊണ്ട് അടിമലക്ഷണങ്ങളെ മറയ്ക്കാനാവില്ല. ഇതൊരു രാഷ്ട്രീയവിഷയമല്ലെന്നും എസ്എഫ്ഐ ആസൂത്രണം ചെയ്തതല്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞത്. എസ്എഫ്ഐ ആസുത്രണം ചെയ്തതല്ലായിരിക്കാം. പക്ഷേ, സംഘടനയുടെ ലേബലില്ലായിരുന്നെങ്കിൽ ഈ ക്രൂരതയ്ക്കുള്ള ധൈര്യം പ്രതികൾക്കുണ്ടാകുമായിരുന്നോ എന്ന ചോദ്യമുണ്ട്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഒരു വിദ്യാർഥിനി കഴിഞ്ഞവർഷം ജൂണിൽ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐയും ഇതര വിദ്യാർഥി സംഘടനകളും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമെല്ലാം കാണിച്ച ആവേശം എന്തേ വെറ്ററിനറി സർവകലാശാല പൂക്കോട് കാന്പസിലെ വിദ്യാർഥിയുടെ മരണത്തിൽ കാണിക്കുന്നില്ല.
കലാലയ രാഷ്ട്രീയത്തെ തരംതാഴ്ത്തുകയും കാന്പസുകളെ കലാപകേന്ദ്രങ്ങളാക്കുകയും ചെയ്തതിൽ കേരളത്തിലെ രാഷ്ട്രീയ-മത വിദ്യാർഥിപ്രസ്ഥാനങ്ങൾക്കെല്ലാം പങ്കുണ്ട്. അതിൽ മുന്നിൽ നിൽക്കുന്നത് തങ്ങളാണോയെന്ന് എസ്എഫ്ഐ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. സിദ്ധാർഥനെ ഇല്ലാതാക്കിയവർ ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ കലാലയങ്ങളിലെ സാമൂഹികവിരുദ്ധർ നാളെ കേരളത്തെ ശിക്ഷിക്കും.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
Latest News
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top