രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
Wednesday, February 28, 2024 12:00 AM IST
ജനങ്ങളെ രക്ഷിക്കാൻ ഉത്തരവാദപ്പെട്ടൊരു സർക്കാർ അവരെ തുടർച്ചയായി കൊലയ്ക്കു കൊടുക്കുകയാണ്. അതു മറച്ചുവയ്ക്കാനാണ് സർക്കാരിനെ നയിക്കുന്ന എൽഡിഎഫ് മൂന്നാറിൽ ഇന്നലെ ഹർത്താൽ പ്രഖ്യാപിച്ചത്. ദുരിതമനുഭവിക്കുന്ന ജനതയോട് എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഹർത്താൽ നടത്തുകയല്ല, സ്വന്തം സർക്കാരിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണു വേണ്ടത്.

വന്യജീവികൾ മനുഷ്യരെ തുടർച്ചയായി കൊന്നുതള്ളിയിട്ടും ഒന്നും ചെയ്യാനാവാതെ നിർലജ്ജം കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്നവരുടെ മുന്നിലേക്ക് കാട്ടാന ഒരു മൃതദേഹംകൂടി വലിച്ചെറിഞ്ഞിരിക്കുന്നു.

മൂന്നാറിലാണ് രക്തസാക്ഷിപ്പട്ടികയിലേക്ക് ഒരാളുടെ പേരുകൂടി എഴുതിച്ചേർത്തിരിക്കുന്നത്. വന്യജീവികളെ കൊല്ലാൻ നിയമമുണ്ടെന്ന് കേന്ദ്രവും ആ നിയമം ഉപയോഗിക്കുന്നതു പ്രായോഗികമല്ലെന്നു സംസ്ഥാനവും ആരോപണ-പ്രത്യാരോപണങ്ങളിൽ മുഴുകിയിരിക്കുകയാണ്. മനുഷ്യജീവനു മാത്രം ഒരു ഗാരന്‍റിയുമില്ലാത്ത കാട്ടുനീതിക്ക് അറുതിയില്ലേ?

തിങ്കളാഴ്ച രാത്രിയിലാണ് മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശിയും പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്ന മണികണ്ഠന്‍ എന്ന സുരേഷ്കുമാർ കൊല്ലപ്പെട്ടത്. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണികണ്ഠനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് വലിച്ചെറിയുകയായിരുന്നു. തത്ക്ഷണം മരിച്ചു. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന മൂന്നുപേർ പരിക്കേറ്റു ചികിത്സയിലാണ്. ഈ വർഷം ഇതുവരെ നാലുപേരെയാണ് ഇടുക്കിയിൽ കാട്ടാന കൊന്നത്. വയനാട്ടിൽ ഈ മാസം രണ്ടുപേരെ കാട്ടാന കൊന്നു. മൂന്നാറിൽ കാട്ടാനയിറങ്ങിയിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം ജനങ്ങൾ പരാതിപ്പെട്ടിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പിന് ഒന്നും ചെയ്യാനായില്ല. കഴിഞ്ഞദിവസം, കാട്ടാന ആക്രമണങ്ങളെക്കുറിച്ചു പരാമർശമുണ്ടായപ്പോൾ മന്ത്രിസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്, അതു വനംവകുപ്പ് കൈകാര്യം ചെയ്തുകൊള്ളുമെന്നാണ്. ചെയ്തു; ദിവസങ്ങൾക്കകം നിസഹായനായ ഒരു തൊഴിലാളിയെ കാട്ടാന കൊന്നു.

ജനങ്ങളെ രക്ഷിക്കാൻ ഉത്തരവാദപ്പെട്ടൊരു സർക്കാർ അവരെ തുടർച്ചയായി കൊലയ്ക്കു കൊടുക്കുകയാണ്. അതു മറച്ചുവയ്ക്കാനാണ് സർക്കാരിനെ നയിക്കുന്ന എൽഡിഎഫ് മൂന്നാറിൽ ഇന്നലെ ഹർത്താൽ പ്രഖ്യാപിച്ചത്. ആരെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ രാഷ്‌ട്രീയനാടകം? ദുരിതമനുഭവിക്കുന്ന ജനതയോട് എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഹർത്താൽ നടത്തുകയല്ല, സ്വന്തം സർക്കാരിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണു വേണ്ടത്. തിങ്കളാഴ്ച ആളെ കൊന്നിടത്ത് ഇന്നലെ കൂടുതൽ കാട്ടാനകൾ തന്പടിച്ചിരിക്കുകയാണ്. ബഹളം വച്ച് നാട്ടുകാർ ആനയെ അകറ്റിനിർത്തി. ജനങ്ങൾ ജാഗ്രത പാലിക്കുകയേ നിവൃത്തിയുള്ളൂ. വനംവകുപ്പിനെ പ്രതീക്ഷിച്ചിരുന്നാൽ വീട്ടുകാർക്കു കിട്ടുന്നത് നഷ്ടപരിഹാരത്തിന്‍റെ ഗഡുവായിരിക്കും.

ഇന്നലെയും വനം മന്ത്രി എഴുതി, 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്‍റെ അപ്രായോഗികതയും ജനങ്ങളെ കൊന്നൊടുക്കുന്ന കാട്ടാനയെയും നരഭോജികളായ കടുവയെയുമൊക്കെ കൊല്ലാനാവാത്തതിന്‍റെ കാരണങ്ങൾ. 2018ൽ കടുവയെ കൊല്ലാൻ ഉത്തരവിട്ട മഹാരാഷ്‌ട്രയിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരേയുള്ള കേസ് ഇപ്പോഴും തീർന്നിട്ടില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. ഏതായാലും ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിന്‍റെ പേരിൽ അത്തരം കോടതിനടപടിയൊന്നും താങ്കൾക്കോ താങ്കളുടെ ഉദ്യോഗസ്ഥർക്കോ നേരിടേണ്ടിവരില്ല. ക്രിമിനൽ നടപടിക്രമത്തിലെ 133-ാം വകുപ്പ് വന്യജീവികൾക്കെതിരേ നടപടി സ്വീകരിക്കാൻ കളക്ടറെ അനുവദിക്കുന്നില്ലെന്നും താങ്കൾ എഴുതി. സർ, നിങ്ങളുടെ സർക്കാർ കഴിഞ്ഞ എട്ടു വർഷമായി ഇതൊക്കെത്തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ജനങ്ങൾ എന്താണ് മനസിലാക്കേണ്ടതു‍? വന്യജീവി ആക്രമണത്തിൽനിന്നു ജനങ്ങളെ രക്ഷിക്കാനുള്ള കഴിവ് സംസ്ഥാന സർക്കാരിനില്ല, ജനങ്ങൾ മറ്റെന്തെങ്കിലും മാർഗം നോക്കിക്കോളൂ എന്നാണോ? ആളുകൾ കൊല്ലപ്പെടുന്പോൾ ആവർത്തിക്കുന്ന ഈ ന്യായീകരണങ്ങളിൽ കഴന്പില്ലെന്നല്ല. ചില പ്രമേയങ്ങളും നിവേദനങ്ങളുമൊഴിച്ചാൽ അതിനു പരിഹാരമുണ്ടാക്കാൻ നിങ്ങൾക്കു സാധിച്ചില്ലെന്നതാണ് കാര്യം. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം വന്യജീവി ആക്രമണത്തിൽ 909 പേർ കൊല്ലപ്പെട്ടു. 55,839 ആക്രമണങ്ങളിലായി ആയിരക്കണക്കിനാളുകൾക്കു പരിക്കേറ്റു. പതിനായിരക്കണക്കിനേക്കർ സ്ഥലത്തെ കൃഷി നശിച്ചു. എത്രകാലം "1972' എന്നു പുലന്പിക്കൊണ്ടിരിക്കും? ഇതു പറയാനാണോ നിങ്ങൾക്ക് അധികാരം തന്നത്?

നമ്മുടെ നാട് വലിയൊരു ദുരന്തമുഖത്താണ്. സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ച് കേന്ദ്രനിയമം ഭേദഗതി ചെയ്യാൻ കൂട്ടായ പ്രയത്നം നടത്തണം. നിവേദനം കൊടുത്തും പ്രമേയം പാസാക്കിയും പിരിയുന്ന നാടകവേദിയല്ല ഉദ്ദേശിച്ചത്. തിരുത്താൻ മടിക്കുന്ന കേന്ദ്രത്തിനെതിരേ നിയമനടപടികൾ ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്യണം. ഇത്രയേറെ മനുഷ്യർ കൊല്ലപ്പെട്ടിട്ടും കാലഹരണപ്പെട്ടൊരു നിയമത്തെ നെഞ്ചോടു ചേർക്കുന്ന കേന്ദ്രന‌പടിയും ജനവിരുദ്ധതയാണ്. ഈ നിയമംവച്ച് വന്യജീവികളെ കൊന്നൊടുക്കി ജനങ്ങളെ രക്ഷിച്ച എതെങ്കിലും സംസ്ഥാനത്തിന്‍റെ ഉദാഹരണം കേന്ദ്രമന്ത്രിക്കു കാണിക്കാനുണ്ടോ? സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയും കേന്ദ്രസർക്കാരിന്‍റെ മുട്ടാപ്പോക്കും മനുഷ്യരെ കൊന്നുതള്ളുകയാണ്. അതുണ്ടാകില്ലെന്നു ഗാരന്‍റി നൽകാൻ ഒരു വോട്ടുപ്രസംഗത്തിനും കഴിയുന്നില്ല. ഈ കാപട്യം അവസാനിപ്പിക്കാറായി.